02.04 AM 12/11/2016
ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതോടെ വെള്ളിയാഴ്ച മാത്രം രാജ്യത്തെ ബാങ്കുകളിൽ 53,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ജനങ്ങൾ രാജ്യത്തുടനീളം 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചതോടെയാണ് ഇത്രയും വലിയ നിക്ഷേപം സംഭവിച്ചത്. ഡിസംബർ 30 വരെയാണ് ഇത്തരത്തിൽ നോട്ടുകൾ മാറിയെടുക്കാനും നിക്ഷേപിക്കാനും സൗകര്യമുള്ളത്.
14 ലക്ഷം കോടിക്കടുത്ത് 500, 1000 രൂപ കറൻസികളാണ് രാജ്യത്തുടനീളം ആളുകളുടെ കൈയിലുള്ളത്. ഇത് മൊത്തം പണത്തിന്റെ 86 ശതമാനം വരും. ഇതിൽ 3.7 ശതമാനം കള്ളപ്പണമാണെന്നാണ് സർക്കാർ വാദിക്കുന്നത്.