ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍

08:44 am 29/6/2017

എടിന്‍ബര്‍ഗ്: ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നു. ഈ മാസം 21 മുതല്‍ കാണാതാകുകയും പിന്നീട് 23 ാം തീയതി വെള്ളിയാഴ്ച ഡണ്‍ബാര്‍ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടണ്ടെത്തുകയും ചെയ്ത ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സിഎംഎയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ എടിന്‍ബര്‍ഗ് അതിരൂപതാധ്യക്ഷന്‍ മാര്‍ ലിയോ കുഷ്‌ലിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.
മൃതദേഹ പരിശോധനയുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള സഹായങ്ങള്‍ അതിരൂപതാധ്യക്ഷന്‍ വാഗ്ദാനം ചെയ്യുകയും ഗവണ്‍മെന്റ് അധികാരികളുമായി എത്രയും പെട്ടന്ന് ബന്ധപ്പെട്ടുകൊള്ളാമെന്ന് ഉറപ്പു നല്കുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അതിരൂപതയുടെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ടണ്ട്. എടിന്‍ബര്‍ഗ് അതിരൂപത സീറോ മലബാര്‍ രൂപതാ ചാപ്ലന്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. ഫാന്‍സുവ പത്തില്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മരണവിവരം അറിഞ്ഞ് എടിന്‍ബര്‍ഗിലെത്തിച്ചേര്‍ന്ന മാര്‍ ജോസഫ് സ്രാന്പിക്കല്‍ മാര്‍ട്ടിനച്ചന്റെ അനുസ്മരണാര്‍ത്ഥം വ്യാഴാഴ്ച വൈകുന്നേരം 5.30ന് എടിന്‍ബര്‍ഗ് സെന്റ് കാതറിന്‍ പള്ളിയി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ സ്‌കോട്ട്‌ലണ്ടിലുള്ള എല്ലാ മലയാളി വൈദീകരും വിശ്വാസികളും പങ്കെടുക്കുന്നതാണ്.
ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സിഎംഐ കോണ്‍സുലാര്‍ ചാന്‍സറിയിലെ തലവന്‍ ഭട്ട മിസ്രയെ കാണുകയും അദ്ദേഹം പ്രോക്കുറേറ്റര്‍ ഫിസ്‌കലുമായി ബന്ധപ്പെടുകയും ഇന്നു തന്നെ മൃതദേഹം പരിശോധനപൂര്‍ത്തിയാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സിഎംഐ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. സിറിയക്ക് പാലക്കുടിയില്‍ കപ്പൂച്യന്‍, ഫാ. പ്രിന്‍സ് മാത്യു കുടക്കച്ചിറകുന്നേല്‍ കപ്പൂച്യന്‍, ഫാ. ഫാന്‍സുവ പത്തില്‍ എന്നിവര്‍ എടിന്‍ബര്‍ഗില്‍ താമസിച്ചു മൃതദേഹം കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടണ്ടിരിക്കുന്നു.
റിപ്പോര്‍ട്ട്: ഫാ. ബിജു ജോസഫ്