ഫാ. സ്വാമി സദാനന്ദ(സ്വാമിയച്ചന്‍) നിര്യാതനായി

06:30pm 27/4/2016
– പി.പി.ചെറിയാന്‍
unnamed
തൃശ്ശൂര്‍: തൃശ്ശൂര്‍ കല്ലൂര്‍ പൊറാട്ടുകര പരേതനായ അന്തോണി- വെറോനിക്ക ദമ്പതിമാരുടെ മകനും, സി.എം.ഐ. സന്യാസ സമൂഹ മിഷനറിയുമായ ഫാ. സ്വാമി സദാനന്ദ(സ്വാമിയച്ചന്‍ 78) ഏപ്രില്‍ 25 തിങ്കളാഴ്ച വൈകീട്ടു ഇന്‍ഡോറില്‍ നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 30 ശനിയാഴ്ച ഇന്‍ഡോറില്‍ നടക്കും. തുടര്‍ന്ന് മൃതദ്ദേഹം വില്‍പത്ര പ്രകാരം മെഡിക്കല്‍ കോളേജിന് കൈമാറും.
ന്യൂയോര്‍ക്കിലുള്ള ഡേവിഡ് ആന്റോ, ഫാ.ഡോ.ജോസ് ആന്റോ(എലൈറ്റ് മിഷന്‍ ആശുപത്രി) ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ റോഡിയോളജി വിഭാഗം ചുമതല വഹിക്കുന്ന സിസ്റ്റര്‍ ലിസാന്റോ തുടങ്ങി പത്തുപേര്‍ അടങ്ങുന്നതാണ് സ്വാമിയച്ചന്റെ കുടുംബം. രണ്ടുമാസം മുമ്പ് തൃശ്ശൂരിലെത്തി സഹോദരി സിസ്റ്റര്‍ ക്രിസ് ആന്റോയുടെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്ത് ഇന്‍ഡോറിലേക്ക് മടങ്ങിയതായിരുന്നു.

1979 ഏപ്രില്‍ 21ന് കത്തോലിക്ക സഭയുടെ പൗരോഹിത്യ ശുശ്രൂഷയില്‍ പ്രവേശിച്ച ഫാ.മൈക്കിള്‍ സാധാരണ കത്തോലിക്കാ വൈദീകരില്‍ നിന്നും വ്യത്യസ്തനായി നീട്ടിവളര്‍ത്തിയ തലമുടിയും, നരച്ചു വെളുത്ത താടിയും, കാവിമുണ്ടും, ഷാളും ധരിച്ചു തികച്ചും സന്യാസ ജീവിതമാണ് നയിച്ചു വന്നിരുന്നത്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ മാസം അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ സ്വാമിയച്ചന്‍ നഗ്നപാദനായി സഞ്ചരിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയുന്നു. ‘ഹാര്‍ട്ട് ഓഫ് മര്‍ഡറര്‍’ എന്ന ഡോക്യുമെന്ററിയുടെ അമേരിക്കയില്‍ നടത്തിയ ആദ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു അമേരിക്കയില്‍ എത്തിയത്. ഈ വര്‍ഷം സെപ്റ്റംബറില്‍ വീണ്ടും സന്ദര്‍ശനത്തിനെത്താനിരിക്കെയാണ് മരണം അച്ചനെ തട്ടിയെടുത്തത്.

ന്യൂജേഴ്‌സിയിലുള്ള ഫാ.പോളിതെക്കല്‍, ഇന്‍ഡോറില്‍ അംഗ ഹീനര്‍ക്കായി നിര്‍മ്മിക്കുന്ന അഭയ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്നതു സ്വാമിയച്ചനായിരുന്നു. അനേക ജീവിതങ്ങള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചിരുന്ന അച്ചന്റെ അകലാ നിര്യാണത്തില്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും ഫാ.പോളി തെക്കനച്ചന്റെ അനുശോചനസന്ദേശത്തില്‍ പറയുന്നു.