പെട്രോൾ പന്പുകളിൽ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം.

8:02 am 29/4/2017 ലക്നോ: ഉത്തർപ്രദേശിൽ പെട്രോൾ പന്പുകളിൽ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം. ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന പണത്തിനുള്ള പെട്രോൾ നൽകാതെയാണ് തട്ടിപ്പ്. മെഷീനുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. പ്രതിമാസം 200 കോടി രൂപ ഇത്തരത്തിൽ ഉത്തർപ്രദേശിലെ പെട്രോൾ പന്പ് ഉടമകൾ തട്ടിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 80 ശതമാനം പെട്രോൾ പന്പ് ഉടമകളും ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരാണെന്ന് യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ Read more about പെട്രോൾ പന്പുകളിൽ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം.[…]

മറിയാമ്മ തര്യന്‍ (94) നിര്യാതയായി

08:00 am 29/4/2017 അങ്കമാലി: മേയ്ക്കാട് പൈനാടത്ത് പരേതനായ തരിയന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. സംസ്കാരം 29നു ശനിയാഴ്ച മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. മക്കള്‍: കുഞ്ഞമ്മ, ഏലിയാസ്, കുര്യാക്കോസ്. മരുമക്കള്‍: വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ചിന്നമ്മ, സുജ കൊച്ചുമക്കള്‍: മഞ്ജു ജേക്കബ്, ശ്രുതി, ഷാരന്‍, ജെയ്‌സന്‍, മേരി ആന്‍, സാക്ക്, എലിസബത്ത്, ആന്‍. (എല്ലാവരും യു.എസ്.എ).

ലൈംഗീക പീഡനം നല്‍കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച്.

07:59 am 29/4/2017 ന്യൂഡല്‍ഹി: ലൈംഗീക പീഡനം നല്‍കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച്? ഡല്‍ഹിയിെല സ്വകാര്യ സ്‌കൂളിന്റെ വക പീഡനം. കുട്ടിയുടെ മാതാപിതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. 10ാംക്ലാസ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം. പീഡനത്തിനിരയായ കുട്ടി പഠിച്ചാല്‍ സ്‌കൂളിന്റെ സല്‍പ്പേരിന് കോട്ടം തട്ടുമെന്നും അതിനാല്‍ ഇനി മുതല്‍ സ്‌കൂളിലേക്ക് അയക്കേണ്ടതില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളെ വിളിച്ച് അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട് Read more about ലൈംഗീക പീഡനം നല്‍കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച്.[…]

സനീഷ് ജോര്‍ജ് ഇല്ലിനോയിസ് റെസ്പിരേറ്ററി കെയര്‍ ബോര്‍ഡിലേക്ക് നിയമിതനായി

08:36 pm 28/4/2017 ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്തെ റെസ്പിരേറ്ററി കെയര്‍ ലൈസന്‍സിംഗ് ബോര്‍ഡിലേക്ക് ഡെസ്‌പ്ലെയിന്‍സില്‍ നിന്നുള്ള റെസ്പിരേറ്ററി കെയര്‍ തെറാപ്പിസ്റ്റായ സനീഷ് ജോര്‍ജ് നിയമിതനായി. ഇല്ലിനോയി സംസ്ഥാനത്തെ പ്രൊഫഷണല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റെഗുലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയെ തെറാപ്പിസ്റ്റുകളുടെ ലൈന്‍സന്‍സിംഗ്, അച്ചടക്ക നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ നയപരമായ ഉപദേശങ്ങള്‍ നല്‍കുന്നതിനായാണ് 1996 മുതല്‍ ഈ ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്. നാലു റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളും രണ്ട് ഹോസ്പിറ്റല്‍ മേധാവികളും ഒരു മെഡിക്കല്‍ ഡയറക്ടറും അടങ്ങിയ ഈ ബോര്‍ഡില്‍ സനീഷിന്റെ നിയമനം ഏപ്രില്‍ Read more about സനീഷ് ജോര്‍ജ് ഇല്ലിനോയിസ് റെസ്പിരേറ്ററി കെയര്‍ ബോര്‍ഡിലേക്ക് നിയമിതനായി[…]

മലയാളികളുടെ ഒരുമയ്ക്ക് മാതൃകയായി കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ റെക്കഗ്‌നേഷന്‍ ആന്‍ഡ് ഡിന്നര്‍ നൈറ്റ്

08:34 pm 28/4/2017 മിസിസ്സാഗാ: ഏപ്രില്‍ 22-നു ശനിയാഴ്ച വൈകിട്ട് കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആനുവല്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്നേഷന്‍ നൈറ്റ് മിസിസ്സാഗയിലെ നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നടത്തപ്പെട്ടു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ ഡിന്നര്‍ നൈറ്റില്‍ സംബന്ധിച്ചു. ബഹുമാന്യ എം.പി റൂബി സഹോട്ട മുഖ്യാതിഥിയായിരുന്നു. ദീര്‍ഘകാലം കനേഡിയയിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ സേവനം അനുഷ്ഠിച്ച സൂസമ്മ തോമസ്, അന്നമ്മ ഡാനിയേല്‍, പൊന്നമ്മ തോമസ്, അന്നമ്മ സാമുവേല്‍ എന്നിവരെ ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കി Read more about മലയാളികളുടെ ഒരുമയ്ക്ക് മാതൃകയായി കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ റെക്കഗ്‌നേഷന്‍ ആന്‍ഡ് ഡിന്നര്‍ നൈറ്റ്[…]

സോയാ നായര്‍ക്ക് അക്ഷരമുദ്രസാഹിത്യ പുരസ്കാരം

08:34 pm 28/4/2017 കോഴിക്കോട്: അക്ഷരമുദ്രസാഹിത്യ പുരസ്കാരത്തിന് സോയാ നായരെയും കെ.ടി.മനോജിനെയും തെരഞ്ഞെടുത്തു. 5001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂലൈ ആദ്യവാരത്തില്‍ കോഴിക്കോട് നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി അംഗം കെ.പി.സുധീര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സോയാനായരുടെ ‘ഒരു ബട്ടണ്‍ ക്ലിക്ക് ദൂരം’ എന്ന കവിതയും കെ.ടി.മനോജിന്റെ പേര് നഷ്ടപ്പെട്ടവള്‍ എന്ന കഥയുമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ജ്യോതിമാനുഷികം, അഡ്വ.ജൂലിയാപ്രസാദ്, പത്മനാഭന്‍ തിക്കോടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഗോവിന്ദചാമി ചത്ത് കണ്ടാൽ മതിയെന്നു സൗമ്യയുടെ അമ്മ സുമതി

07:59 pm 28/4/2017 തൃശൂർ: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി തള്ളിയ സുപ്രീംകോടതി വിധിയിൽ ദുഖം രേഖപ്പെടുത്തി സൗമ്യയുടെ അമ്മ സുമതി. കോടതി വിധിയിൽ ദുഃഖമുണ്ടെന്നും ഗോവിന്ദചാമി ചത്ത് കണ്ടാൽ മതിയെന്നും അവർ മാധ്യമങ്ങളോടു പ്രതികരിച്ചു. കോടതി വിധിയിൽ ദുഃഖമുണ്ട്. നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എവിടെയാണ് പിഴവ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഗോവിന്ദചാമി ചത്ത് കണ്ടാൽ മതി- സുമതി പറഞ്ഞു. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ച് ഗോവിന്ദച്ചാമിയുടെ Read more about ഗോവിന്ദചാമി ചത്ത് കണ്ടാൽ മതിയെന്നു സൗമ്യയുടെ അമ്മ സുമതി[…]

വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു

07:56 pm 28/4/2017 ന്യൂഡൽഹി: വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു. തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപൂരിലാണ് സംഭവം. ലക്ഷ്മൺ കുമാർ (48) ആണ് മാതാവിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച്കൊന്നത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. ഏപ്രിൽ 25നാണ് സംഭവം. മാതാവിനെ ശുശ്രൂഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അതിനാൽ വീടു വിട്ടുപോകണമെന്നും തൊഴിൽ രഹിതനായ ലക്ഷ്മൺ കുമാർഅമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് പോകാൻ സ്ഥലമില്ലെന്ന് അമ്മ അറിയിച്ചു. Read more about വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു[…]

വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ആന്ധ്രാ പ്രദേശിൽ 13 പേർ മരിച്ചു.

07:52 pm 28/4/2017 അനന്തപുർ:ഗുണ്ടാകലിലെ യെര തിമ്മരാജു തടാകത്തിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ദുരന്തമുണ്ടായത്. രണ്ടു പേരെ തടാകത്തിൽ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഒരു പെണ്‍കുട്ടി ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരിൽ നാലു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ദുരന്തത്തിനിരയായതെന്നാണു റിപ്പോർട്ടുകൾ. 19 പേർ അടങ്ങുന്ന സംഘമാണ് യെര തിമ്മരാജുവിലേക്കു വിനോദ യാത്രയ്ക്കെത്തിയത്. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചതായും നാളെ തെരച്ചിൽ പുനഃരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

യുഎസിൽ മോട്ടലിനു പുറത്തുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു.

07:47 pm 28/4/2017 ടെന്നസി: യുഎസിൽ മോട്ടലിനു പുറത്തുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ടെന്നസിയിയിലാണ് അന്പത്താറുകാരനായ ഖണ്ഡു പട്ടേൽ കൊല്ലപ്പെട്ടത്. വൈറ്റ്ഹേവനിലെ മോട്ടലിൽ ഹൗസ്കീപ്പറായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. എട്ടു മാസമായി ഇദ്ദേഹം ഈ മോട്ടലിലാണ് ജോലി ചെയ്യുന്നത്. ഖണ്ഡുവിന്‍റെ ഭാര്യയും കുട്ടികളും ഇതേ മോട്ടലിലാണ് താമസിക്കുന്നത്. വെടിവയ്പിന്‍റെ കാരണം വ്യക്തമല്ല. അക്രമിയെ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഫെബ്രുവരിക്കുശേഷം അഞ്ചാമത് ആളാണ് യുഎസിൽ വിവിധ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെടുന്നത്. ഇതിൽ ഭൂരിപക്ഷവും വംശീയാതിക്രമങ്ങളായിരുന്നു.