ടിപ്പു ജയന്തി: കര്‍ണാടകയില്‍ കനത്ത സുരക്ഷ

11:50 AM 08/11/2016 ബംഗളൂരു: ഈമാസം 10ന് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി, ശ്രീരാമസേന തുടങ്ങിയ സംഘടനകളും കൊഡവ സമുദായവും രംഗത്തത്തെിയതോടെ കര്‍ണാടകയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ചിലര്‍ ടിപ്പു ആഘോഷത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും സമാധാനാന്തരീക്ഷം തകര്‍ത്ത് അതിലൂടെ നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി കമീഷണര്‍മാരും ജില്ലാ ആസ്ഥാനങ്ങളിലത്തെി സുരക്ഷാനടപടികള്‍ക്ക് നേരിട്ട് മേല്‍നോട്ടം Read more about ടിപ്പു ജയന്തി: കര്‍ണാടകയില്‍ കനത്ത സുരക്ഷ[…]

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കാമെന്ന് അമിക്കസ് ക്യുറി.

09:44 am 8/11/2016 ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കാവുന്നതാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് അമിക്കസ് ക്യൂറികളെയാണ് സുപ്രീം കോടതി, വിധി പരിശോധിക്കുന്നതിനായി നിയോഗിച്ചിരുന്നത്. വിചാരണ കോടതി വിധിയില്‍ പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍, വധശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും പ്രതികളുടെ ഭാഗം വിവരിക്കാന്‍ അവസരം നല്‍കിയില്ലെന്നും പരാമര്‍ശമുണ്ട്. കേസില്‍ നാലു പ്രതികള്‍ക്കു വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. Read more about നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കാമെന്ന് അമിക്കസ് ക്യുറി.[…]

കർണ്ണാടകയിൽ ഹെലികോപ്റ്റർ അപകടം; രണ്ട് പ്രമുഖ താരങ്ങള്‍ കൊല്ലപ്പെട്ടു

01.10AM 08/11/2016 ബംഗലൂരു: ബംഗളുരുവിൽ കന്നട സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി തടാകത്തിൽ ചാടിയ രണ്ട് നടന്മാരെ കാണാതായി. ഇവർക്കായി തിപ്പകൊണ്ടനഹള്ളി തടാകത്തിൽ മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.മുങ്ങിയ രണ്ട് പേർക്കൊപ്പം തടാകത്തിലേക്ക് ചാടിയ കന്നട താരം ദുനിയ വിജയ് മാത്രമാണ് നീന്തി കരയിലെത്തിയത്. കന്നട താരം ദുനിയ വിജയ് നായകനായ മസ്തിഗുഡി എന്ന കന്നട സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയിലാണ് വൈകീട്ട് മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്നുമുള്ള സംഘ‍ട്ടത്തിനൊടുവിൽ നായകനും വില്ലന്മാരും തടാകത്തിലേക്ക് ചാടുന്ന രംഗങ്ങളാണ് Read more about കർണ്ണാടകയിൽ ഹെലികോപ്റ്റർ അപകടം; രണ്ട് പ്രമുഖ താരങ്ങള്‍ കൊല്ലപ്പെട്ടു[…]

മീഡിയാ റൂം ഉടന്‍ തുറക്കില്ലെന്ന് ഹൈക്കോടതി

01.54 PM 07/11/2016 ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തതിന് പിന്നാലെ അടച്ചുപൂട്ടിയ മീഡിയാ റൂം ഉടന്‍ തുറക്കാനാവില്ലെന്ന് ഹൈക്കോടതി. കോടതികളിലെ മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിച്ചപ്പോഴാണ് മീഡിയാ റൂം ഉടനെ തുറക്കാനാവില്ലെന്ന് ഹൈക്കോടതിയെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. മീഡിയാ റൂം ഇപ്പോള്‍ തുറന്നാല്‍ പ്രശ്നമാകുമെന്നും വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും സുപ്രീം കോടതിയെ അറിയിച്ചു. ഈ കേസ് നവംബര്‍ 21ന് ഹൈക്കോടതി ചീഫ് Read more about മീഡിയാ റൂം ഉടന്‍ തുറക്കില്ലെന്ന് ഹൈക്കോടതി[…]

സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ വാര്‍ത്താസമ്മേളനത്തിലെ മൊഴി ആവര്‍ത്തിച്ച് ഇരയുടെ മൊഴി

04:30 am 7/11/2016 തൃശൂര്‍: സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ വാര്‍ത്താസമ്മേളനത്തിലെ മൊഴി ആവര്‍ത്തിച്ച് ഇരയുടെ മൊഴി. കൊച്ചിയില്‍ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചായിരുന്നു യുവതിയുടെ മൊഴിയെടുത്തത്. രാവിലെ പത്തോടെ അന്വേഷണ ഉദ്യോഗസ്ഥ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള മൊഴിശേഖരണം ഉച്ചവരെ നീണ്ടു. ആരോപണവിധേയനായ കൗണ്‍സിലര്‍ ജയന്തനില്‍നിന്ന് അന്വേഷണ സംഘം തിങ്കളാഴ്ച മൊഴിയെടുക്കും. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ഭര്‍ത്താവിനെ മാറ്റിനിര്‍ത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എലിസബത്ത്, സി.പി.ഒ പ്രിയ എന്നിവര്‍ക്കൊപ്പമാണ് എ.എസ്.പിയുവതിയുടെ മൊഴിയെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് യുവതി Read more about സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ വാര്‍ത്താസമ്മേളനത്തിലെ മൊഴി ആവര്‍ത്തിച്ച് ഇരയുടെ മൊഴി[…]

കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബി ന്റെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

04:28 am 7/11/2016 ന്യുഡൽഹി: കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബിെൻറ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നജീബിനെ കണ്ടെത്തുന്നതിലെ പൊലീസ് നിഷ്ക്രിയത്വത്തിനെതിരെ 200 ഒാളം വരുന്ന ജെ.എൻ.യു വിദ്യാർഥികൾ ഇന്ത്യാ ഗേറ്റിനടുത്ത് നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് പൊലീസ് നടപടി. പൊലീസ് നജീബിെൻറ മാതാവിനെ കൈക്ക് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. രണ്ടു യുവതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനിതാ പൊലീസുകാർ വേണമെന്നിരിക്കെ പുരുഷ പൊലീസുകാരാണ് യുവതികളെ കസ്റ്റഡിയിലെടുത്തതെന്ന് സമരക്കാരിലൊരാളായ ശാഹിദ് റാസ പറഞ്ഞു. അതേസമയം ഇന്ത്യാഗേറ്റിന് സമീപം നാലുപേരിൽ കൂടുതൽ ആളുകൾ Read more about കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബി ന്റെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.[…]

കേരളപ്പിറവി വിവാദത്തിൽ സ്പീക്കറുടെ ഖേദപ്രകടനം; ക്ഷമചോദിച്ച് ഗവർണ്ണർക്ക് കത്ത്.

06:52 pm 6/11/2016 തിരുവനന്തപുരം: കേരളപ്പിറവി വജ്ര ജൂബിലി ആഘോഷ വിവാദത്തിൽ ഗവർണ്ണര്‍ പി സദാശിവത്തോട് ഖേദം പ്രകടിപ്പിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍. ഗവർണ്ണറെ അവഗണിച്ചിട്ടില്ലെന്നും ഒരു വർഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായുള്ള മറ്റൊരു പ്രധാന പരിപാടിയിൽ ഗവർണ്ണറെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിച്ചതെന്നും സ്പീക്കർ വിശദീകരിച്ചു. ഗവർണ്ണർക്ക് അതൃപ്തി ഉള്ളതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതുകൊണ്ടാണ് ക്ഷമാപണമെന്നും കത്തിലൂടെ സ്പീക്കർ വ്യക്തമാക്കി. നിയമസഭാ മന്ദിരത്തിൽ നടന്ന കേരളപ്പിറവി വജ്ര ജൂബിലി ആഘോഷത്തിൽ നിന്നും ഗവർണ്ണറെ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. സമയം ചോദിച്ച Read more about കേരളപ്പിറവി വിവാദത്തിൽ സ്പീക്കറുടെ ഖേദപ്രകടനം; ക്ഷമചോദിച്ച് ഗവർണ്ണർക്ക് കത്ത്.[…]

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു

04:20 pm 6/11/2016 പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖട്ടിയിലാണ് പാക് സൈന്യം ഏകപക്ഷീയ വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പുലർച്ചെ രണ്ടിനാണ് വെടിവെപ്പ് തുടങ്ങിയത്. പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റിലേക്ക് വെടിവെപ്പും മോട്ടാർ ഷെൽ ആക്രമണവുമാണ് നടത്തിയത്. നാലിടങ്ങളിലായി സിവിലിയൻമാരെയും അതിർത്തിരക്ഷാ സേനയെയും ലക്ഷ്യമിട്ടാണ് പാക് ആക്രമണം നടന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. Read more about ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു[…]

വായു മലനീകരണം മൂലം മൂന്നു ദിവസത്തേക്കു കൂടി സ്കൂളുകൾക്ക് അവധി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി

04:19 pm 6/11/2016 ന്യൂഡൽഹി: വായു മലനീകരണം മൂലം മൂന്നു ദിവസത്തേക്കു കൂടി സ്കൂളുകൾക്ക് അവധി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാൾ. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. നിർമാണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അഞ്ചു ദിവസത്തേക്ക് നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വായു മലിനീകരണത്തിനെതിരെ നടപടി കൈക്കൊള്ളാനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റോഡുകളിൽ വെള്ളം തളിക്കുകയും മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. പത്തു ദിവസത്തേക്ക് ബദാർപൂർ താപനിലയം അടച്ചിടാനും ഡീസൽ ജനറേറ്ററുകൾ നിരോധിക്കാനും Read more about വായു മലനീകരണം മൂലം മൂന്നു ദിവസത്തേക്കു കൂടി സ്കൂളുകൾക്ക് അവധി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി[…]

സുരക്ഷാ ഭീഷണിയെ തുടർന്ന് ഡൊണാള്‍ഡ് ട്രംപി‌നെ പ്രചരണവേദിയില്‍ നിന്ന് മാറ്റി.

09;17 am 6/11/2016 നെവാഡ‍: സുരക്ഷാ ഭീഷണിയെ തുടർന്ന് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപി‌നെ പ്രചരണവേദിയില്‍ നിന്ന് മാറ്റി. നെവാഡയിലെ പ്രചാരണ വേദിയിൽ യുവാവിന്‍റെ പ്രകോപനത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ വേദിയിൽ നിന്ന് മാറ്റിയത്. ട്രംപ് പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ യു.എസ് സുരക്ഷാ സർവീസ് അംഗങ്ങളും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും വേദിയിലെത്തി. വേദിയുടെ പിന്നിലേക്ക് പോയ ട്രംപ് ഏതാനും മിനിട്ടുകൾക്ക് ശേഷം തിരിച്ചെത്തി തന്‍റെ പ്രസംഗം പൂർത്തിയാക്കി. തെരഞ്ഞെടുപ്പിന് Read more about സുരക്ഷാ ഭീഷണിയെ തുടർന്ന് ഡൊണാള്‍ഡ് ട്രംപി‌നെ പ്രചരണവേദിയില്‍ നിന്ന് മാറ്റി.[…]