വീണ്ടും തിരിച്ചടിച്ച് ഇന്ത്യ; 15 പാക് ഭടന്മാരെ വധിച്ചു

01.10 AM 29/10/2016 ജമ്മു: അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ക്ക് ഇന്ത്യ നല്കിയ തിരിച്ചടിയില്‍ 15 പാക്കിസ്ഥാന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ അതിര്‍ത്തിരക്ഷാ സേനയായ പാക് റേഞ്ചേഴ്‌സിലെ ഭടന്മാരാണ് ഒരാഴ്ചയ്ക്കുള്ളിലെ പ്രത്യാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, ഇന്ത്യയുടെ അവകാശവാദം പാക്കിസ്ഥാന്‍ തള്ളി. തങ്ങളുടെ പക്ഷത്ത് ആള്‍നാശമില്ലെന്നാണ് അവരുടെ നിലപാട്. പാക് സൈന്യത്തിന്റെ നിരവധി ഔട്ട്‌പോസ്റ്റുകള്‍ തകര്‍ത്തതായി ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതല്‍ ജമ്മു മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്കു Read more about വീണ്ടും തിരിച്ചടിച്ച് ഇന്ത്യ; 15 പാക് ഭടന്മാരെ വധിച്ചു[…]

അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍; പാക് വെടിവയ്പ്പില്‍ കുട്ടികള്‍ക്കു പരിക്ക്

09.48 AM 28/10/2016 ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ കനത്തു. കഴിഞ്ഞ രാത്രിയിലുടനീളം പാക് സൈന്യം ശക്തമായ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. ബിഎസ്എഫ് ശക്തമായ തിരിച്ചടി നല്‍കി. നൗഷേര, സുന്ദര്‍ബാനി, പല്ലന്‍വാല സെക്ടറുകളിലാണ് ഇന്നു പുലര്‍ച്ചെ പാക് ഷെല്ലാക്രമണം നടന്നത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ ഇത് ആറാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിക്കുന്നത്. പാക് സൈന്യത്തിനു കനത്ത നഷ്ടമുണ്ടായതായി ബിഎസ്എഫ് അറിയിച്ചു. ഇന്ത്യന്‍ ഭാഗത്ത് പരിക്കുകളോ ജീവഹാനിയോ നേരിട്ടിട്ടില്ല. ഹിരാനഗറിലും സാംബ സെക്ടറിലുമാണ് ശക്തമായ Read more about അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍; പാക് വെടിവയ്പ്പില്‍ കുട്ടികള്‍ക്കു പരിക്ക്[…]

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്.

09.13 AM 28/10/2016 കായംകുളം: കരിയിലകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ ആലപ്പുഴയിലേക്ക് വരികയായിരുന്ന ബസും ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ലോറി.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ പുറത്താക്കി

09.07 AM 28/10/2016 ഇസ്ലാമാബാദ്: ചാരപ്രവര്‍ത്തി നടത്തിയ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയതിനു പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാന്റെ തിരിച്ചടി. നയതന്ത്ര ചട്ടങ്ങള്‍ ലംഘിച്ച സുര്‍ജിത് സിംഗ് എന്ന ഉദ്യോഗസ്ഥനോടാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി അറിയിച്ചു. ഇക്കാര്യം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബവാലയെ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29നു മുമ്പ് സുര്‍ജിതും കുടുംബവും പാക്കിസ്ഥാന്‍ വിടണമെന്നാണ് നിര്‍ദേശം. നേരത്തെ, പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തര്‍ ഉടന്‍ രാജ്യം Read more about ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ പുറത്താക്കി[…]

ബൈക്കിലെത്തിയ ആണ്‍കുട്ടികള്‍ ഉടുപ്പില്‍ പിടിച്ചുവലിച്ചു; പെണ്‍കുട്ടി റോഡില്‍ വീണ് മരിച്ചു

09.04 AM 28/10/2016 പാറ്റ്‌ന: ബൈക്കിലെത്തിയ ആണ്‍കുട്ടികള്‍ ദുപ്പട്ടയില്‍ പിടിച്ചുവലിച്ചതിനെ തുടര്‍ന്ന് 10 –ാം ക്ലാസുകാരിയായ പെണ്‍കുട്ടി റോഡില്‍ തലയടിച്ച് വീണ് മരിച്ചു. ബിഹാറിലെ കൈയ്മുര്‍ ജില്ലയിലായിരുന്നു സംഭവം. പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ബൈക്ക് ഓടിച്ചിരുന്നത് 20 കാരനായ കൃഷ്ണ കുമാറായിരുന്നു. എന്നാല്‍ ബൈക്കിന്റെ പിന്നില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളും ഇയാള്‍ക്കൊപ്പം യാത്ര ചെയ്തു. ഇവര്‍ പെണ്‍കുട്ടികളുടെ സമീപമെത്തിയപ്പോള്‍ ഒരാളുടെ ദുപ്പട്ടയില്‍ പിടിച്ചുവലിക്കുകയായിരുന്നു. ഏറ്റവും പിന്നില്‍ ഇരുന്ന Read more about ബൈക്കിലെത്തിയ ആണ്‍കുട്ടികള്‍ ഉടുപ്പില്‍ പിടിച്ചുവലിച്ചു; പെണ്‍കുട്ടി റോഡില്‍ വീണ് മരിച്ചു[…]

ഭാഗ ഉടമ്പടികൾക്ക് ഏർപ്പെടുത്തിയ നികുതി വർധനവ് പിൻവലിച്ചു

09.52 PM 27/10/2016 ഭാഗപത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ടിയ നികുതിനിരക്ക് കുറയ്ക്കാന്‍ ധാരണയായി. അഞ്ചേക്കര്‍ വരെയുള്ള ഭാഗാധാരങ്ങള്‍ക്ക് പഴയനിരക്ക് തുടരാനാണ് തീരുമാനമായിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിപ്പിച്ചതു കുറയ്ക്കുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ആധാരങ്ങളുടെ മുദ്രവില വസ്തുവിലയുടെ മൂന്നു ശതമാനമാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ എല്ലാ ഭാഗ ഉടമ്പടിക്കും 1000 രൂപ ഈടാക്കുന്ന രീതിയിലേക്കോ വസ്തുവിനു പരിധി നിശ്ചയിച്ച് Read more about ഭാഗ ഉടമ്പടികൾക്ക് ഏർപ്പെടുത്തിയ നികുതി വർധനവ് പിൻവലിച്ചു[…]

മേനക ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല

11:10 AM 27/10/2016 തിരുവനന്തപുരം: കേന്ദ്രമന്ത്രി മേനക ഗാന്ധിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേനക ഗാന്ധി ഹിപ്പോക്രാറ്റാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും അവഗണിക്കുന്ന തരത്തിലാണ് അവർ സംസാരിക്കുന്നത്. കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന് മേനക ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടണമെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പി മുൻകൈയെടുക്കണമെന്നും ചാനൽ അഭിമുഖത്തിൽ മേനക പറഞ്ഞിരുന്നു. Read more about മേനക ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല[…]

കൈക്കൂലിക്കേസ്: യെദിയൂരപ്പയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി

10:57 am 27/10/2016 നാല്‍പ്പതു കോടി രൂപ കൈക്കൂലി വാങ്ങി അനധികൃത ഖനനത്തിന് അനുമതി നല്‍കിയ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ ബംഗലൂരു സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. നീതി നടപ്പിലായെന്ന് വിധിക്ക് ശേഷം യെദിയൂരപ്പ പ്രതികരിച്ചു. ഇതോടെ സംസ്ഥാന ബിജെപിയില്‍ യെദിയൂരപ്പ കൂടുതല്‍ കരുത്തനാകും. രണ്ടായിരത്തി എട്ട് മുതല്‍ രണ്ടായിരത്തി പതിനൊന്ന് വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ബിഎസ് യെദ്യുരപ്പ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ജെഎസ്ഡബ്ലൂ സ്റ്റീലിന് ബെല്ലാരിയില്‍ അനധികൃത ഖനനത്തിന് അനുമതി Read more about കൈക്കൂലിക്കേസ്: യെദിയൂരപ്പയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി[…]

ബി.പി.എല്‍–എ.എ.വൈ വിഭാഗങ്ങള്‍ക്കും സൗജന്യനിരക്കില്‍ അരി വിതരണം തുടരും

10:48 AM 27/10/2016 തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന ബി.പി.എല്‍- എ.എ.വൈ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ നല്‍കുന്ന അരിയുടെയും ഭക്ഷ്യധാന്യങ്ങളുടെയും വിതരണം തുടരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന നിലവിലെ ബി.പി.എല്‍- എ.എ.വൈ വിഭാഗത്തില്‍പെടുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എത്രത്തോളം അരി വിതരണം ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കും. അതിന് ഭക്ഷ്യ- സിവില്‍ സപൈ്ളസ് മന്ത്രിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അപ്രകാരം വിതരണം ചെയ്യുന്ന അരിക്ക് വരുന്ന സബ്സിഡി തുക സംസ്ഥാനം വഹിക്കും. നിലവിലെ റേഷന്‍ Read more about ബി.പി.എല്‍–എ.എ.വൈ വിഭാഗങ്ങള്‍ക്കും സൗജന്യനിരക്കില്‍ അരി വിതരണം തുടരും[…]

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

10:24 am 27/10/2016 കൊച്ചി: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍കീ, ഇന്ന് വൈകിട്ട് കൊച്ചിയിലെത്തും. വൈകീട്ട് 5.10ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുന്ന അദ്ദേഹത്തെ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, സിയാല്‍ മാനേജിങ് ഡയറക്ടര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വിമാനത്താവളത്തിലെ നിര്‍മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ അദ്ദേഹം സന്ദര്‍ശിക്കും. ഇവിടെ ബാഗേജ് കൈകാര്യം ചെയ്യുന്നതിന് കണ്‍വെയര്‍ ബെല്‍റ്റുകളും എക്‌സ് റേ യന്ത്രങ്ങളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ് പാത്തിന്റെ ക്ഷണം Read more about ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും[…]