ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

09:00 am 19/4/2O17 ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പാക് സൈന്യം രജൗരി ജില്ലയിലെ നൗഷേരയില്‍ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. പൂഞ്ച് ജില്ലയിലെ മെന്തര്‍ സെക്ടറില്‍ തിങ്കളാഴ്ച പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലില്‍ ഏഴ് തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചു. ഏപ്രില്‍ ഒന്നിന് പൂഞ്ച് സെക്ടറില്‍ ഐഇഡി സ്‌ഫോടനത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് ഒമ്പതിനുണ്ടായ പാക് Read more about ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.[…]

പെറുവിൽ ഉണ്ടായ പ്രളയത്തിൽ മരണമടഞ്ഞവരുടെ എണ്ണം 113 കവിഞ്ഞു.

08:57 am 19/4/2017 ലിമ:സംഭവത്തിൽ 400ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. 20,000ലേറെ വീടുകളും 316 പാലങ്ങളും 53 സ്കൂളുകളും 11 ആരോഗ്യകേന്ദ്രങ്ങളും പ്രളയത്തിൽ തകർന്നെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 1,670 കിലോമീറ്റർ റോഡാണ് ഒലിച്ചുപോയത്. പത്തുലക്ഷത്തോളം പേരെ പ്രളയം ദുരിതത്തിലാഴ്ത്തിയെന്നും ഇതിൽ 178,000ലേറെ പേർക്ക് അവരുടെ വീടുകൾ നഷ്ടമായെന്നുമാണ് വിവരങ്ങൾ. എൽനിനോ പ്രതിഭാസത്തെത്തുടർന്നാണ് മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. 20ലേറെ പ്രവിശ്യകളെയാണ് പ്രളയം ദുരിതത്തിലാഴ്ത്തിയത്.

തീവ്രവാദ ഗ്രൂപ്പിലെ രണ്ടു പേർ പഞ്ചാബ് പോലീസിന്‍റെ പിടിയിലായി

08:47 am 19/4/2017 ചണ്ഡിഗഡ്: യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന തീവ്രവാദ ഗ്രൂപ്പിലെ രണ്ടു പേർ പഞ്ചാബ് പോലീസിന്‍റെ പിടിയിലായി. പാൽവിന്ദർ സിംഗ് സന്ദീപ്കുമാർ എന്നിവരാണു പിടിയിലാത്. സംസ്ഥാനത്തെ സാമൂഹ്യ-മത നേതാക്കളെ ലക്ഷ്യമിട്ടിരുന്നവരാണ് ഇവരെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായവരിൽനിന്നു തോക്കുകൾ ഉൾപ്പെടെ വൻ ആ‍യുധശേഖരവും പിടികൂടി. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെറി എന്നറിയപ്പെടുന്ന ഷമീന്ദർ സിംഗ് ആണു തീവ്രവാദ ഗ്രൂപ്പിന്‍റെ തലവൻ. അറസ്റ്റിലായ തീവ്രവാദികളിൽനിന്നു പിടിച്ചെടുത്ത ആയുധം കൈവശം വച്ചതിനു ഷമീന്ദർ സിംഗിന്‍റെ അമ്മ ജസ്‌വിന്ദർ കൗറിനെയും പോലീസ് Read more about തീവ്രവാദ ഗ്രൂപ്പിലെ രണ്ടു പേർ പഞ്ചാബ് പോലീസിന്‍റെ പിടിയിലായി[…]

സൈനികൻ അബദ്ധത്തിൽ‌ വെടിയേറ്റുമരിച്ചു.

08:55pm 18/4/2017 ശ്രീനഗർ‌: ജമ്മുകാഷ്മീരിൽ സൈനികൻ അബദ്ധത്തിൽ‌ വെടിയേറ്റുമരിച്ചു. പൂഞ്ചിലെ മെന്ദാർ സെക്ടറിലായിരുന്നു സംഭവം. പാക് സൈന്യത്തിന്‍റെ വെടിയേറ്റാണ് സൈനികൻ കൊല്ലപ്പെട്ടതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇത് ഇന്ത്യൻ സൈന്യം നിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നും വെടിവയ്പുണ്ടായിട്ടില്ലെന്നും അബദ്ധത്തിൽ വെടിയേറ്റാണ് സൈനികൻ മരിച്ചതെന്നും പ്രതിരോധ വക്താവ് ലെഫ്റ്റന്‍റ് കേണൽ മനീഷ് മെഹ്ത പറഞ്ഞു.

ബ്രിട്ടണിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

06:22 pm 18/4/2017 ലണ്ടണ്‍: ജൂണ്‍ എട്ടിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചിരിക്കുന്നത്. 2020 നടക്കേണ്ട തെരഞ്ഞെടുപ്പാണ് നേരത്തെയാക്കാൻ തീരുമാനിച്ചത്. ബ്രക്സിറ്റ് നടപടികളുമായി മുന്നോടു പോകുന്നതു കൊണ്ടാണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്തുവാൻ തീരുമാനിച്ചത്. രാജ്യത്തിനു ശക്തമായ നേതൃത്വവും സ്ഥിരതയുള്ള ഒരു ഭരണകുടവും ആവശ്യമാണെന്നും രാജ്യം ഒറ്റക്കെട്ടായി മുന്നോടുപോകേണ്ട സമയമാണിതെന്നും തേരേസ മേ പറഞ്ഞു. എന്നാൽ ചില ഘടകങ്ങൾ ഇതിനോട് യോജിക്കുന്നില്ല. അതിനാൽ ഇപ്പോൾ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. അതിനുള്ള അവസരമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

വിജയ് മല്യയെ അറസ്റ്റ് ചെയ്തു നിമിഷങ്ങൾകുള്ളിൽ ജാമ്യം

04:30 pm 18//2017 ലണ്ടൻ: കിംഗ് ഫിഷർ ഉടമയും വ്യവസായിയുമായ വിജയ് മല്യയെ അറസ്റ്റ് ചെയ്തു. ലണ്ടനിലാണ് മല്യ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നൂ മണിക്കൂറുകഴിഞ്ഞപ്പോൾ ജാമ്യവും കിട്ടി. വെസ്റ്റ് മിൻസ്റ്റർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. തുടർന്ന് മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ നയതന്ത്രതലത്തിൽ സമ്മർദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനൽകുമെന്നുമാണ് ദേശീയ Read more about വിജയ് മല്യയെ അറസ്റ്റ് ചെയ്തു നിമിഷങ്ങൾകുള്ളിൽ ജാമ്യം[…]

ആസാമിലെ  ഒറാങ് നാഷണൽ പാർക്കിൽ അനധികൃമായി കടന്ന രണ്ട് വേട്ടക്കാർ കൊല്ലപ്പെട്ടു.

04:28 pm 18/4/2017 ഗുവഹാത്തി: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പ്പിലാണ് വേട്ടക്കാർ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരിൽനിന്നു തോക്കുകളും തിരകളും കണ്ടെത്തി. പാർക്കിനുള്ളിൽ വെടിയൊച്ച കേട്ടതിനെ തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വേട്ടക്കാരെ കീഴ്പ്പെടുത്തിയത്. വേട്ടക്കാർ ഒരു കണ്ടാമൃഗത്തെ കൊന്നതായും അധികൃതർ അറിയിച്ചു.

പാക്കിസ്ഥാനിൽ ഭൂചലനമുണ്ടായി.

09:06 am 18/4/2017 ഇസ്‌ലാമാബാദ്: റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ലഹോർ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

മിസൈൽ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ.

08:56 am 18/4/2017 സിയൂൾ: മിസൈൽ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ. ഉത്തരകൊറിയൻ വിദേശകാര്യ സഹമന്ത്രി ഹാൻ സോംഗ് റയോൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരെതിർത്താലും മിസൈൽ പരീക്ഷണങ്ങൾ തുടരും. ചിലപ്പോൾ ഓരോ ആഴ്ച കൂടുമ്പോൾ അല്ലെങ്കിൽ ഓരോ മാസവും അതുമല്ലെങ്കിൽ വാർഷികാടിസ്ഥാനത്തിൽ ആയിരിക്കും മിസൈൽ പരീക്ഷണങ്ങൾ ഇനി നടത്തുക- റയോൾ പറഞ്ഞു. അമേരിക്കൻ സൈനിക നടപടി ഉണ്ടായാൽ അതിനെ ശക്തമായി നേരിടുമെന്നും റയോൾ വ്യക്തമാക്കി. അമേരിക്കയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് Read more about മിസൈൽ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ.[…]

സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് ഒരാൾ മരിച്ചു.

08:50 am 18/4/2017 വാഷിംഗ്ടൺ: അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് ഒരാൾ മരിച്ചു. ലിയോനാർഡ് നഗരത്തിനു പുറത്തെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്നു വീണത്. മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളിലുണ്ടായിരുന്നതെന്നാണ് വിവരം. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.