05:24 PM 8/2/2017

വാഷിങ്ടൺ: ഇന്ത്യക്കാർക്ക് തിരിച്ചടിയായി യു.എസിൽ പുതിയ കുടിയേറ്റ നിയമം കൊണ്ടുവരുന്നു. യു.എസിൽ താമസിക്കുന്ന നിയമവിധേയ കുടിയേറ്റക്കാരുടെ എണ്ണം ഒരു ദശാബ്ദത്തിനുള്ളിൽ നിലവിലുള്ളതിെൻറ പകുതിയായി കുറച്ച് കൊണ്ടുള്ള നിയമമാണ് യു.എസ് സെനറ്റർമാർ സഭയിൽ അവതരിപ്പിച്ചിരിക്കുന്നത്.
യു.എസിൽ സ്ഥിര പൗരത്വമുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാർക്കും ഗ്രീൻ കാർഡ് നേടാൻ ആഗ്രഹിക്കുന്നവർക്കും നിയമം തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ തൊഴിൽ അവസരം വർധിപ്പിക്കുന്നതിന് കുടിയേറ്റ പരിഷ്കരണത്തിെൻറ ഭാഗമായി റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടണും ഡെമോക്രാറ്റിക് അംഗം ഡേവിഡ് പെർട്യൂവുമാണ് ബിൽ അവതരിപ്പിച്ചത്.
ഇതിലൂടെ രാജ്യത്ത് നിലവിലുള്ള അവിദഗ്ധ തൊഴിലാളികളെ കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. പത്ത് ലക്ഷത്തിൽ നിന്ന് പകുതി എണ്ണമായി ഇത് കുറക്കും. നിലവിൽ അമേരിക്കയിലുള്ള ഒരു ലക്ഷം വരുന്ന ഇന്തോ –അമേരിക്കൻ ആളുകളെയാണ് ഇത് ബാധിക്കുക. ട്രംപ് ഭരണത്തിൻറെ കുടിയേറ്റ നയത്തെ അനകൂലിച്ചുകൊണ്ടുള്ള ബില്ലാണിതെന്നും പറയപ്പെടുന്നു.
അതേസമയം ബില്ല് എച്ച്-വൺ ബി വിസകളെ കുറിച്ച് പറയുന്നില്ല. ബില്ലിലൂടെ കാനഡയും ആസ്ട്രേലിയയും പോലെ യു.എസിലും മെറിറ്റ് അടിസ്ഥാനമാക്കിയ വ്യവസ്ഥ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. ഇതിലൂടെ അമേരിക്കയിലെ തൊഴിലാളികൾക്ക് ഉയർന്ന വേതനം ലഭ്യമാക്കാനാവുമെന്നും കോട്ടൺ പറയുന്നു.
ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ 90 ദിവസത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ ട്രംപിെൻറ ഉത്തരവ് വിവാദമായിരുന്നു. എന്നാൽ ഉത്തരവ് ജില്ലാ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്.
