ജിഷ വധം: തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ

04:26 PM 31/10/2016 കൊച്ചി: ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയെ സമീപിച്ചു. കേസിൽ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പാപ്പു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി നാളെ വാദം കേൾക്കും. ജിഷവധക്കേസ് അന്വേഷണസംഘത്തിെൻറ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് ഹരജിയിൽ പാപ്പു പറയുന്നത്. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്. ജിഷയെ വധിക്കാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. പ്രതിയായ അമീറുൽ Read more about ജിഷ വധം: തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ[…]

ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന് അതിർത്തി സംരക്ഷിച്ച് ബി.എസ്.എഫിലെ വനിതാ സൈനികർ.

13:36 PM 31/10/2016 ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന് അതിർത്തി സംരക്ഷിച്ച് ബി.എസ്.എഫിലെ വനിതാ സൈനികർ. രാജ്യത്ത് ആദ്യമായാണ് വനിതകളെ ഇന്ത്യാ– പാക് അതിർത്തിയിൽ വിന്യസിക്കുന്നത്. സഹപ്രവർത്തകരായ സൈനികർക്കൊപ്പം അതീവ ജാഗ്രതയോടെയാണ് വനിതകളും ചെയ്തത്. അതിർത്തിയിൽ പാക് പ്രകോപനം തടുരുന്നതിനാൽ ബി.എസ്.എഫ് ജവാൻമാർക്ക് ദീപാവലി അവധി അനുവദിച്ചിരുന്നില്ല. ‘‘ കുടുംബാംഗങ്ങളുമൊരുമിച്ചുള്ള ദീപാവലി ആഘോഷങ്ങളുണ്ടായില്ലെങ്കിലും രാജ്യത്തെ പൗരൻമാർക്ക് ദീപങ്ങളുടെ ഉത്സവമാഘോഷിക്കാൻ സുരക്ഷയൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വനിതാ സൈനിക പ്രതികരിച്ചു. ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതിനേക്കാൾ വലിയ ആഘോഷം തങ്ങള്‍ക്കില്ലെന്നും അവർ Read more about ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന് അതിർത്തി സംരക്ഷിച്ച് ബി.എസ്.എഫിലെ വനിതാ സൈനികർ.[…]

ഭോപാൽ ഏറ്റുമുട്ടൽ: ദുരൂഹമെന്ന് കോൺഗ്രസും എ.എ.പിയും

04:00 PM 31/10/2016 ഭോപാൽ: ഭോപാലിൽ ജയിൽ ചാടിയവരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഭോപാൽ സെൻട്രൽ ജയിലിൽ നിന്ന്രക്ഷപെട്ട എട്ട് പ്രതികളെ മണിക്കൂറുകൾക്കകം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ സംശയവും ദുരൂഹതയും പ്രകടിപ്പിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണ് രംഗത്തെത്തിയത്. ‘അവർ ജയിൽ ചാടിയതാണോ അതോമുൻകുട്ടി തയാറാക്കിയ പദ്ധതിപ്രകാരം അവരെ പോകാൻ അനുവദിച്ചതാണോ’ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു. ഇതേക്കുറിച്ച് Read more about ഭോപാൽ ഏറ്റുമുട്ടൽ: ദുരൂഹമെന്ന് കോൺഗ്രസും എ.എ.പിയും[…]

ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നു -കെജ് രിവാൾ

15:02 PM 31/10/2016 ന്യൂഡൽഹി: ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നതായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ. വിഷയത്തിൽ ജഡ്ജിമാർ ആശങ്കയിലാണ്. ഫോൺ ചോർത്തൽ തെറ്റായ നടപടിയാണെന്നും അനുവദിക്കാനാവില്ലെന്നും കെജ് രിവാൾ വ്യക്തമാക്കി. പുതിയ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച പേരുകൾ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാറിന് നൽകിയിട്ട് മാസങ്ങളായി. എന്നാൽ, ഇതുവരെ സർക്കാർ അംഗീകാരം നൽകിയിട്ടില്ലെന്നും കെജ് രിവാൾ ചൂണ്ടിക്കാട്ടി. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് കെജ് രിവാൾ മോദി സർക്കാറിനെതിരെ പുതിയ ആരോപണം Read more about ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നു -കെജ് രിവാൾ[…]

ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷം: ചരിത്രം തിരുത്തി ഒബാമ

03:44 PM 31/10/2016 വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വൈറ്റ് ഹൗസിലെ ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷിച്ച് ചരിത്രം തിരുത്തി. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്‍റ് ഔദ്യോഗിക ഒാഫീസിൽ ദീപാവലി ആഘോഷിക്കുന്നത്. ഭാവിയിൽ തന്‍റെ പിൻഗാമികളും ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ വ്യക്തമാക്കി. “ഈ വർഷം ഒാവൽ ഒാഫീസിൽ ആദരപൂർവം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്‍റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയിൽ യു.എസ് പ്രസിഡന്‍റുമാർ ഈ ആഘോഷം തുടരട്ടെ” Read more about ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷം: ചരിത്രം തിരുത്തി ഒബാമ[…]

ഹില്ലരിയുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്തുവിടാന്‍ എഫ്ബിഐയ്ക്കുമേല്‍ സമ്മര്‍ദ്ദം

12:24 pm 31/10/2016 വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്റെ വിവാദമായ ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തുവിടാന്‍ എഫ്ബിഐ ഡയറക്ടര്‍ ജേയിംസ് കോമിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം. ഇ-മെയിലുകള്‍ സംബന്ധിച്ച എല്ലാവിവരവും വോട്ടര്‍മാര്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും അവ വെളിപ്പെടുത്തണമെന്നും ഫ്ലോറിഡയിലെ റാലിയില്‍ ഹില്ലരി ആവശ്യപ്പെട്ടു. വോട്ടെടുപ്പിനു എട്ട് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഹില്ലരിയുടെ ഇ-മെയില്‍ വിവാദത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്താനുള്ള എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയുടെ നീക്കത്തില്‍ പരക്കെ എതിര്‍പ്പുയര്‍ന്നിരുന്നു. പുതിയ ഇ-മെയിലുകള്‍ കണ്ടെത്തിയെന്ന Read more about ഹില്ലരിയുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്തുവിടാന്‍ എഫ്ബിഐയ്ക്കുമേല്‍ സമ്മര്‍ദ്ദം[…]

സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു Quick Summary കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവ്. തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രിയാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് മഴയുടെ അളവില്‍ 69 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവര്‍ഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതല്‍ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കാനാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവ്. മിക്ക ജില്ലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്ബോഴാണ് സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപം നല്‍കും. മഴ കുറയുന്ന സാഹചര്യത്തില്‍, സംസ്ഥാന ദുരന്ത നിവാരണ സമിതി പലവട്ടം യോഗം ചേര്‍ന്ന്, സ്ഥിതി വിലയിരുത്തിയിരുന്നു. വരള്‍ച്ചാ പ്രതിരോധത്തിന് കര്‍മ്മപരിപാടിയും തയ്യാറാക്കിയിട്ടുണ്ട്. ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികളടക്കം പരിഗണനയിലുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. യുദ്ധകാലാടിസ്ഥാനത്തിലുള്ള കര്‍മ്മ പരിപാടിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുക. കാലവര്‍ഷം ചതിച്ചതോടെ ഇനിയുള്ള പ്രതീക്ഷ മുഴുവന്‍ തുലാവര്‍ഷത്തിലാണ്.

12:24 pm 31/10/2016 തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രിയാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് മഴയുടെ അളവില്‍ 69 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവര്‍ഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതല്‍ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കാനാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവ്. Read more about സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു Quick Summary കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവ്. തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രിയാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് മഴയുടെ അളവില്‍ 69 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവര്‍ഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതല്‍ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കാനാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവ്. മിക്ക ജില്ലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്ബോഴാണ് സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപം നല്‍കും. മഴ കുറയുന്ന സാഹചര്യത്തില്‍, സംസ്ഥാന ദുരന്ത നിവാരണ സമിതി പലവട്ടം യോഗം ചേര്‍ന്ന്, സ്ഥിതി വിലയിരുത്തിയിരുന്നു. വരള്‍ച്ചാ പ്രതിരോധത്തിന് കര്‍മ്മപരിപാടിയും തയ്യാറാക്കിയിട്ടുണ്ട്. ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികളടക്കം പരിഗണനയിലുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. യുദ്ധകാലാടിസ്ഥാനത്തിലുള്ള കര്‍മ്മ പരിപാടിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുക. കാലവര്‍ഷം ചതിച്ചതോടെ ഇനിയുള്ള പ്രതീക്ഷ മുഴുവന്‍ തുലാവര്‍ഷത്തിലാണ്.[…]

ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.

12:23 pm 31/10/2016 ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് എട്ടുപേരും കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഹെഡ് കോസ്റ്റബിളായ രാം ശങ്കറെ കഴുത്തറുത്ത് കൊന്നശേഷം സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത്. പുതപ്പ് ഉപയോഗിച്ച്‌ കയര്‍ ഉണ്ടാക്കി ജയില്‍ മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ദീപാവലി ദിനത്തില്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുന്നതിനിടെ ആയിരുന്നു സംഭവമെന്നതിനാല്‍ അധികമാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. സംഭവത്തെക്കുറിച്ച്‌ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം Read more about ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.[…]

ദീപാവലിക്ക് ഡൽഹിയിൽ വായുമലിനീകരണ തോത് 14 ഇരട്ടി

11:47 AM 31/10/2016 ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ വായുമലിനീകരണ തോത് വർധിച്ചതായി റിപ്പോർട്ട്. ദീപാവലിയുടെ ഭാഗമായി നടത്തിയ ആഘോഷ കരിമരുന്ന് പ്രയോഗങ്ങളാണ് വായുവിനെ മലീമസമാക്കിയത്. ഡൽഹിയിൽ 14 മടങ്ങ് മലിനീകരണം ഉണ്ടായതായാണ് കണക്ക്. തിങ്കളാഴ്ച രാവിലെ ഏഴിന് ഡൽഹിയിലെ വായു അപകടകരമായ അവസ്‌ഥയിലാണെന്ന് സെൻട്രൽ പൊലൂഷൻ മോണിറ്ററിംഗ് ഏജൻസി അറിയിച്ചു. ക്വുബിക് മീറ്ററിൽ 1,600 മൈക്രോഗ്രാം മലിനീകരണം വായുവിൽ തങ്ങിനിൽപ്പുള്ളതായാണ് റിപ്പോർട്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്. കാൺപുർ, ലക്നോ തുടങ്ങിയ Read more about ദീപാവലിക്ക് ഡൽഹിയിൽ വായുമലിനീകരണ തോത് 14 ഇരട്ടി[…]

ടോം ജോസിന് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കില്ല.

12:10 pm 31/10/2016 കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കില്ല. നവംബര്‍ 3ന് ശേഷം സമര്‍പ്പിക്കാനാണ് തീരുമാനം. തനിക്കെതിരെ ഹൈക്കോടതിയിലുള്ള കേസുകളുടെ തിരക്കിലാണെന്ന് ജേക്കബ് തോമസ് ഇതേക്കുറിച്ച് പ്രതികരിച്ചു. ടോം ജോസിന്‍റെ ഫ്‌ളാറ്റുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകള്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധിച്ചിരുന്നു. ഈ കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന വിശദ റിപ്പോര്‍ട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് ഇന്ന് സമര്‍പ്പിക്കുമെന്നാണ് Read more about ടോം ജോസിന് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കില്ല.[…]