10 :00 am 7/2/2017
സിനായി: ഈജിപ്ഷ്യൻ സൈന്യം സീനായിയില്‍ 14 ഭീകരരെ വധിച്ചു. മൂന്നു കാര്‍ ബോംബുകളും 10 ഓളം സ്ഫോടകവസ്തുകളും നിര്‍വീര്യമാക്കിയതായും സൈനിക വക്താവ് തിങ്കളാഴ്ച അറിയിച്ചു. നിരവധി ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളും ഭീകരരില്‍നിന്നു സൈന്യം പിടിച്ചെടുത്തു. അഞ്ചു ദിവസം നീണ്ടുനിന്ന ആക്രമണങ്ങള്‍ക്കൊടുവിലാണു ഭീകരരെ വധിക്കാൻ സാധിച്ചത്.
2014ല്‍ 33 സൈനികരുടെ മരണത്തിനിടയായ ഭീകരാക്രമണത്തെ തുടര്‍ന്നു സീനായ് അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. ഭീകരര്‍ നിരന്തരമായി പ്രദേശത്ത് സ്‌ഫോടനങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.