കൊച്ചി: സിനിമാനടിയെ തട്ടികൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. ക്വേട്ടഷൻ സംഘാംഗങ്ങളായ മനു, ബിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, പ്രദീപ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
അതേ സമയം, നടി സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന പ്രതികളുടെ ടെംേമ്പാ ട്രാവലർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തമ്മനം–പുല്ലേപടി റോഡിൽ നിന്നാണ് വാഹനം പൊലീസ് കണ്ടെത്തിയത്. വാഹനത്തിൽ ഫോറൻസിക് വിധഗ്ദർ പരിശോധന നടത്തുകയാണ്. നിലവിൽ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികളായ സലീമിനെയും പ്രദീപിനെയുമാണ് കോയമ്പത്തൂരിലെ രഹസ്യകേന്ദ്രത്തിൽ നിന്നും ആലുവ എസ്.പിയുടെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതെന്ന് സൂചന. ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശികളായ ഇവരെ ആലുവ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. േകസിൽ പ്രതിയായ ഡ്രൈവർ ചാലക്കുടി കൊരട്ടി തിരുമുടിക്കുന്ന് പൗവത്തിശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്‍റണിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പൾസർ സുനി മനു,ബിജീഷ്, മണികണ്ഠൻ എന്നിവരാണ് പിടിയിലാകാനുള്ളത്