11:00 AM05/12/2016

വെല്ലിങ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺകി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. വെല്ലിങ്ടണിലെ വാരാന്ത വാർത്ത സമ്മേളനത്തിലായിരുന്നു രാജി. എട്ടു വർഷക്കാലം ദൈർഘ്യമുള്ള രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള ശരിയായ സമയമാണിതെന്നും. ഭാവി പരിപാടികൾ തീരുമാനിച്ചിട്ടില്ല. മറ്റൊരു വഴിയില്ല. നാലു വർഷത്തിലധികം ഞാൻ രാജ്യത്തെ സേവിച്ചു. കുടുംബപരമായ കാര്യങ്ങളാണ് രാജിക്ക് കാരണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ പാർലമെൻറിൽ ഉണ്ടാവുമെന്നും 2017ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ജോൺ അറിയിച്ചിട്ടുണ്ട്. അതേസമയം ഭാര്യ ബ്രൊണാഗിെൻറ ആവശ്യപ്രകാരമാണ് ജോൺ രാജിവെച്ചതെന്ന് പ്രാദേശിക മാധ്യമമായ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
2008ലാണ് നാഷനൽ പാർട്ടിയുടെ അമരത്തേക്ക് ജോൺ തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ നാഷനൽ പാർട്ടി ഇൗ മാസം 12ന് ഇന്ന് യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പിൽ നിലവിലെ സാമ്പത്തികകാര്യ മന്ത്രി ബിൽ ഇംഗ്ലീഷിന് താൻ വോട്ട് ചെയ്യുമെന്ന് ജോൺ കി പറഞ്ഞു.
