ഫാ.ഡോ.ഗബ്രിയേല്‍ ചിറമ്മേല്‍ സി.എം.ഐ (103) നിര്യാതനായി

07:23 pm 12/5/2017


തൃശൂര്‍: പത്മഭൂഷന്‍ പുരസ്കാര ജേതാവും അമല മെഡിക്കല്‍ കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമായ ഫാ.ഡോ.ഗബ്രിയേല്‍ ചിറമ്മേല്‍ സി.എം.ഐ (103) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ആറിന് അമല ചാപ്പലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ശനിയാഴ്ച.

്1939ല്‍ ചങ്ങനാശ്ശേരിക്കടുത്തുള്ള ചെത്തിപ്പുഴ തിരുഹൃദയപഠനഗൃഹത്തിലാണ് ദൈവശാസ്ത്ര പഠനം നടത്തിയത്!. പണ്ഡിതനായ ഡോ. പ്ലാസിഡ് പെരുമാലിന്‍െറ കീഴിലായിരുന്നു പഠനം!. 1942 മേയ് 30ന് ചങ്ങനാശ്ശേരി രൂപതാധ്യക്ഷന്‍ മോണ്‍സി. ജയിംസ് കളാശ്ശേരിയില്‍ നിന്ന് 28മത്തെ വയസ്സില്‍ വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് മാന്നാനത്ത് ലത്തീന്‍, സുറിയാനി ഭാഷകള്‍ പഠിപ്പിച്ചു.

1944ല്‍ ചങ്ങനാശേരി എസ്.ബി കോളജില്‍ ഇന്‍റര്‍മീഡിയറ്റിന് ചേര്‍ന്നു. ഇന്‍റര്‍മീഡിയറ്റിന് യൂനിവേഴ്‌സിറ്റിയില്‍ രണ്ടാം റാങ്കോടെ പാസായി. 1949ല്‍ മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം തേവര കോളജില്‍ സുവോളജി വകുപ്പില്‍ അധ്യാപകനായി. 1956 മുതല്‍ 1975വരെ െ്രെകസ്റ്റ് കോളജ് പ്രിന്‍സിപ്പലായി. 1968ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കോളജുകളിലൊന്നായി ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളജിനെ യു.ജി.സി തെരഞ്ഞെടുത്തപ്പോള്‍ അതിന്‍െറ കരുത്ത് ഗബ്രിയേലച്ചന്‍െറ വ്യാഴവട്ടക്കാലത്തെ പ്രയത്‌നമാണ്. 1975 ല്‍വിരമിച്ചശേഷം 1978ല്‍ തൃശൂരില്‍ അമല കാന്‍സര്‍ ആശുപത്രിക്ക് രൂപം നല്‍കി.

അധ്യാപകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്‍െറ സംഭാവന ചെറുതല്ല. കപ്പലിന്‍െറ അടിഭാഗം തുളക്കുന്ന ‘ ഒരിനം പുഴുവിനെ കണ്ടെത്തിയത് അച്ചനുള്‍പ്പെടുന്ന ഒരു സംഘം ഗവേഷകരാണ്. അന്നു മദിരാശി സര്‍വകലാശാലയില്‍ ഗവേഷണം നടത്തിയിരുന്ന ഡോ.ബാലകൃഷ്ണന്‍ നായര്‍ ആ ജീവിക്ക് ‘ബാങ്കിയ ഗബ്രിയേലി’ എന്നു നാമകരണം ചെയ്തു. 103ാം ജന്മദിനത്തില്‍ സമ്മാനമായി, തേവര കോളജ് ചിലന്തി ഗവേഷണ വിഭാഗം കണ്ടെത്തിയ പുതിയ ചിലന്തിക്ക് ഗബ്രിയേലച്ചന്‍റ പേരുചേര്‍ത്തു ‘സ്‌റ്റെനിയലുറിലസ് ഗബ്രിയേലി’ എന്നും പേരിട്ടു.

ഇരിങ്ങാലക്കുട സന്‍െറ് ജോസഫ്‌സ് കോളജ്, ചാലക്കുടി കാര്‍മല്‍ ഹൈസ്കൂള്‍, പാലക്കാട് ഭാരതമാത ഹൈസ്കൂള്‍, കോട്ടയ്ക്കല്‍ സന്‍െറ് തെരേസാസ് കോളജ്, തൃശൂര്‍ വരന്തരപ്പിള്ളിയില്‍ സമാന്തര കലാലയം, അമല കാന്‍സര്‍ റിസര്‍ച് സന്‍െറര്‍, അംഗവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് െ്രെകസ്റ്റ് കോളജിനു സമീപം പരിശീലനത്തിനായി സ്‌നേഹഭവന്‍, ആര്‍ട്‌സ് കേരള, കാത്തലിക് സന്‍െറര്‍, കോഴിക്കോട് ദീപ്തി ഭവന്‍ എന്നിങ്ങനെ തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയര്‍ച്ചക്ക് പിറകിലെല്ലാം ഗബ്രിയേലച്ചന്‍െറ പരിശ്രമവും പിന്തുണയുമുണ്ട്. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച ആദ്യ കത്തോലിക്ക വൈദികന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായ ആദ്യ വൈദികന്‍, ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പ്രഥമ സി.എം.ഐ സന്യാസി തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധേയനാണ് ഫാ.ഗബ്രിയേല്‍.