തൊടുപുഴ: ബിയര്‍ കുപ്പികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. വണ്ടമറ്റം അമ്പാട്ട് അര്‍ജുൻ (20) ആണ് മരിച്ചത്. മൂലമറ്റം സെൻറ് ജോസഫ്‌സ് കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ് അർജുൻ.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ പടികോടിക്കുളത്തിന് സമീപത്ത് സഹപാഠിയുടെ വീട്ടിൽവെച്ചാണ് അർജുന് പരിക്കേറ്റത്. തലയുടെ പിറകിൽ ബിയര്‍ കുപ്പികൊണ്ടുള്ള അടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അർജുനെ തൊഴുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയെയും പിതാവ് െഎസക്കിനെയും െപാലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സഹപാഠിയായ പെണ്‍കുട്ടിയുടെ പ്രണയബന്ധവുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ അര്‍ജുന് ലഭിച്ചിരുന്നുവെന്നും ഇതിെൻറ പേരിൽ  ഇയാൾ  പെൺകുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും  പറയപ്പെടുന്നു.
പ്രശ്നം പരിഹരിക്കാൻ വീട്ടുകാര്‍ അര്‍ജുനെ വിളിച്ചുവരുത്തുകയും അവിടെ വെച്ചുണ്ടായ തര്‍ക്കത്തിനിടെ പെണ്‍കുട്ടിയുടെ സഹോദരന്‍ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്.

