മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനക്ക് ഉത്തരവ്

06:15 pm 2/1/2017
images (2)
തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനക്ക് ഉത്തരവ്. അഡ്വ. റഹീം നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ മേഴ്‌സിക്കുട്ടിയമ്മക്കും ഭര്‍ത്താവിനുമെതിരെ അന്വേഷണം  പ്രഖ്യാപിച്ചത്. തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് പരാതി. അതേ സമയം ഏത് തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

കശുവണ്ടി വികസന കോർപറേഷനും കാപെക്സും ചേർന്ന് തോട്ടണ്ടി വാങ്ങിയതിൽ 10.34 കോടി രൂപയുടെ അഴിമതിയുണ്ടെന്നും സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.ഡി. സതീശൻ എം.എൽ.എനിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും അഴിമതി തെളിയിച്ചാൽ മന്ത്രിപദം ഉപേക്ഷിക്കാമെന്നും മേഴ്സിക്കുട്ടിയമ്മ അന്നു വ്യക്തമാക്കിയിരുന്നു.