ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിമായി നടത്തിയ ചർച്ച പരാജയം.

06:18 pm 4/2/2017

download (4)

തിരുവന്തപുരം: ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥുമായി വിദ്യാർഥി പ്രതിനിധികൾ നടത്തിയ ചർച്ച പരാജയം. സമരത്തിൽ നിന്ന് പിൻമാറണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെെട്ടങ്കിലുംഒരു കാരണവശാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് വിദ്യാർഥികൾ സ്വീകരിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. വിദ്യാർഥി പ്രതിനിധികളുടെ നിലപാടിൽ ക്ഷുഭിതനായ വിദ്യാഭ്യാസ മന്ത്രി ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി.

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ച് നിന്നു. എന്നാൽ അഞ്ച് വർഷത്തേക്ക് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റി നിർത്താമെന്ന നിലപാട് ലോ അക്കാദമി മാനേജ്മെൻറ് യോഗത്തിൽ അറിയിച്ചു. എന്നാൽ എസ്.എഫ്.െഎ ഒഴികെയുള്ള വിദ്യാർഥി സംഘടനകൾക്ക് ഇൗ നിലപാട് സ്വീകാര്യമായിരുന്നില്ല. ലോ അക്കാദമിയിൽ ക്ലാസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യമാണ് നില നിൽക്കുന്നതെന്ന് എസ്.എഫ്.െഎ പ്രതികരിച്ചു.

ലോ അക്കാദമി സംബന്ധിച്ച് ഉയർന്ന് വന്ന പ്രശ്നങ്ങളിൽ അക്കാദമി വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് അക്കാദമിയുടെ ചെയർമാൻ അയ്യപ്പൻ പിള്ള നിലപാടെടുത്തു. നേരത്തെ ഇൗ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടെടുത്തിരുന്നു. വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കാൻ വിദ്യാർഥികൾക്ക് അറിയാമെന്നും യെച്ചൂരി പറഞ്ഞിരുന്നു.