03:11 pm 2/3/2017
ഇരിട്ടി(കണ്ണൂർ): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വൈദികനെ കൂടുതൽ അന്വേഷണത്തിനായി പോലീസ് ഇന്നു കസ്റ്റഡിയിൽ വാങ്ങും. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇതിനായി കോടതിയിൽ അപേക്ഷ നല്കും.
കൊട്ടിയൂർ നീണ്ടുനോക്കിയിലെ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഫാ.റോബിൻ വടക്കുംചേരി (48) ഇപ്പോൾ കണ്ണൂർ സ്പെഷൽ സബ് ജയിലിൽ റിമാൻഡിലാണ്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, പേരാവൂർ സിഐ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച പെൺകുട്ടിയുടെ പ്രസവം നടന്ന കൂത്തുപറന്പ് തൊക്കിലങ്ങാടി ആശുപത്രിയിലെ രേഖകൾ പരിശോധിച്ചു. ജീവനക്കാരെയും ഡോക്ടറേയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്ന് അന്വേഷണസംഘം പറഞ്ഞു.

