മണിയന്‍പിള്ള വധം: ആട് ആന്‍റണിക്ക് ജീവപര്യന്തം

12:55pm 28/7/2016
download (1)
കൊല്ലം: പൊലീസുകാരനായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിക്ക് ജീവപര്യന്തം. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം) വകുപ്പ് പ്രകാരം ജീവപര്യന്തത്തിന് പുറമെ 15 വര്‍ഷം അധിക തടവും 4.45 ലക്ഷം രൂപ പിഴയുമാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജോര്‍ജ് മാത്യു ശിക്ഷ വിധിച്ചത്.

എസ്­.ഐ ജോയിയെ കുത്തിപ്പരുക്കേല്‍പിച്ച കേസില്‍ 307 (കൊലപാതകശ്രമം) വകുപ്പ് പ്രകാരം 10 വര്‍ഷം, 333 (ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍) വകുപ്പ് പ്രകാരം മൂന്നു വര്‍ഷം, 468 (വ്യാജരേഖകള്‍ ചമയ്ക്കല്‍), 471 (വ്യാജരേഖയാണെന്നറിഞ്ഞു കൊണ്ട് ഉപയോഗിക്കല്‍) വകുപ്പുകള്‍ പ്രകാരം ഓരോ വര്‍ഷം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷയുടെ വിശദാംശങ്ങള്‍. പിഴയില്‍ രണ്ടു ലക്ഷം രൂപ മണിയന്‍പിള്ളയുടെ കുടുംബത്തിന് നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയത് കൂടാതെ എ.എസ്­.ഐയെ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് വിധി.

ദാരുണ കൊലപാതകം നടത്തിയ ആട് ആന്‍റണിക്ക് വധശിക്ഷയില്‍ താഴ്ന്ന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ആട് ആന്‍റണിയുടെ സ്വത്തുക്കളെല്ലാം മോഷണ മുതലുകളാണ്. അതിനാല്‍ കൊല്ലപ്പെട്ട മണിയന്‍പിള്ളയുടെ കുടുംബത്തിനും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട എസ്­.ഐ ജോയിക്കും നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

2012 ജൂണ്‍ 26 നാണ് കേസിനാസ്പദമായി സംഭവം നടന്നത്. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്‍റണിയെ ഗ്രേഡ് എസ്­.ഐ ജോയി, പൊലീസ് െ്രെഡവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാനിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആന്‍റണി ജോയിയേയും മണിയന്‍പിള്ളയെയും കുത്തി. മണിയന്‍പിള്ള തല്‍ക്ഷണം മരി­ച്ചു.