01:18 pm 18/08/2016
മംഗളൂരു: അനധിക്യതമായി പശുക്കളെ കടത്തി എന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവർത്തകർ യുവാവിനെ അടിച്ചുകൊന്നു. ഉടുപ്പി ജില്ലയിലെ ശാന്തകട്ടയിലുണ്ടായ അക്രമത്തില്‍ പ്രവീണ്‍ പൂജാരി(28)യാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബി.ജെ.പി പ്രവർത്തകനാണെന്ന വിവരം സംഭവശേഷം പുറത്തുവന്നു.
ടെമ്പോവില്‍ രണ്ട് പശുക്കളുമായി വന്ന പ്രവീണിനെയും സുഹ്യത്ത് അക്ഷയ് ദേവഡിഗയെയും(20) തടഞ്ഞുനിറുത്തി മര്‍ദിക്കുകയായിരുന്നു. ദേവഡികയെ ഗുരുതര പരിക്കുകളോടെ ബ്രഹ്മാവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹെബ്രി പൊലിസ് 17 പേരെ അറസ്റ്റ് ചെയ്തു.