ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെ തുടർന്ന് തുടർച്ചയായ എട്ടാം ദിവസവും പാർലമെൻറിെൻറ ഇരു സഭകളും പ്രക്ഷുബ്ധമായി. പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തരമന്ത്രി രകാജ്നാഥ് സിങ്ങ് വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം പെങ്കടുത്തില്ല. ഇൗ മാസം 28ന് നടക്കുന്നരാജ്യവ്യാപക പ്രതിഷേധത്തിനു മുേമ്പ മറ്റൊരു ഒത്തു തീർപ്പിന് തയാറല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
രാവിലെ 11മണിക്ക് ലോക്സഭ ആരംഭച്ചപ്പോൾ തന്നെ പ്രധാനമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ചോദ്യം ചെയ്തു. ബഹളത്തിനിടെ സമാജ്വാദി പാർട്ടി എം.പി അക്ഷയ് യാദവ് കടലാസു കീറി സ്പീക്കറുടെ ചേംബറിലേക്ക് എറിഞ്ഞു. തുടർന്ന് ലോക്സഭ നടപടികൾ 12വരെ നിർത്തിവച്ചു.
രാജ്യസഭയിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സംസാരിക്കാൻ ഉപാധ്യക്ഷൻ അനുമതി നൽകിയെങ്കിലും ധനകാര്യമന്ത്രി അരുൺ ജെയ്റ്റലി എരതിർത്തു. ചർച്ചക്ക് തയാറാകുന്നില്ലെങ്കിൽ പ്രതിപക്ഷത്തു നിന്ന് ഒരാളെയും സംസാരിക്കാനനുവദിക്കില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഇതേ തുർന്ന് പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിപക്ഷ പ്രതിഷേധം ശക്തമമായതിനെ തുടർന്ന് സഭ ഉച്ചവരെ നിർത്തി വെച്ചു.