അഞ്ചേരി ബേബി വധക്കേസ്: വിധി ഇന്ന്

10:45 AM 09/12/2016
download (1)
മുട്ടം (ഇടുക്കി): യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധിക്കപ്പെട്ട കേസില്‍ വിടുതല്‍ ഹരജിയില്‍ തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും. വൈദ്യുതി മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എം.എം. മണി കേസില്‍ രണ്ടാം പ്രതിയാണ്.

പാമ്പുപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരാണ് ഒന്നും മൂന്നും പ്രതികള്‍.സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി പ്രതിചേര്‍ക്കണമെന്ന സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടിയുടെ ഹരജിയിലും വെള്ളിയാഴ്ച വിധി പറയും. 1982 നവംബര്‍ 13നാണ് ബേബി വധിക്കപ്പെട്ടത്.

1986 മാര്‍ച്ച് 21ന് ഒമ്പത് പ്രതികളെയും സംശയത്തിന്‍െറ ആനുകൂല്യത്തില്‍ വെറുതെ വിട്ടു. എന്നാല്‍, 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് എം.എം. മണി വിവാദമായ വണ്‍, ടു, ത്രീ പ്രസംഗത്തിലൂടെ നടത്തിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു.