ബ്രസീലിയ: ബ്രസീൽ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60 പേര് കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആമസോണാസ് സംസ്ഥാനത്തെ തലസ്ഥാനമായ മനൗസിലെ ജയിലിലാണ് സംഭവം.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കത്തിച്ച നിലയിലും തലയറുത്ത നിലയിലുമാണ് കാണപ്പെട്ടത്. ജയിലിലെ മയക്കുമരുന്ന് മാഫിയകൾ തമ്മിലാണ്ഏറ്റുമുട്ടിയത്.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും 12 സുരക്ഷാ ഗാർഡുകളെ ബന്ധിയാക്കിയശേഷം അനേകം തടവുകാർ രക്ഷപ്പെട്ടതായും ജയില്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ബ്രസീലിലെ ജയിലുകളില്‍ മിക്കവയിലും തടവുകാരുടെയെണ്ണം വളരെ കൂടുതലാണ്. സവോപോളോയിലെ ജയിലില്‍ 1992 ലുണ്ടായ കലാപത്തില്‍ 111 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.

