ലോ അക്കാദമി വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ജോയ് മാത്യൂ

04:55 am 30/1/2017
Newsimg1_82311301

കൊച്ചി: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചും അഭിഭാഷകരുടെ യോഗ്യത സംബന്ധിച്ച ബാര്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയും നടന്‍ േജായ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഘടനാപരമായ വിയോജിപ്പുകള്‍ക്കതീതമായി നീതിക്ക് വേണ്ടി ഒറ്റക്കെട്ടായി പോരാടുന്ന ലോ അക്കാദമി വിദ്യാര്‍ഥികള്‍ക്കെന്റെ ഐക്യദാര്‍ഡ്യം. നിങ്ങളെ
സഹായിക്കാനാണെന്ന് പറഞ്ഞുവരുന്ന രാഷ്ട്രീയ പാര്‍ട്ടികളെ കഴിവതും പടിക്ക് പുറത്ത് നിര്‍ത്തുകയെതന്നും അദ്ദേഹം പറയുന്നു

”രാഷ്ട്രീയം ഒരു തൊഴിലായി എടുത്തവര്‍ അധികവും വക്കീല്‍ ഭാഗം പഠിച്ചവരായിരിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണു മനസ്സിലായത്.
വിദ്യാഭ്യാസം ഉണ്ടോ എന്നാരെങ്കിലും ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം. അല്ലാതെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്‌നം സംബന്ധിച്ച് കോടതിയെ സമീപിക്കുകയോ കേസ് നടത്തി വിജയിപ്പിക്കുകയോ ചെയ്യണ്ട ആവശ്യമില്ല.
കാരണം പലര്‍ക്കും പഠിച്ച പണി അറിയില്ലെന്നത് തന്നെ.
കേരള ബാര്‍ കൗണ്‍സിലില്‍
എന്‍ റൊള്‍ ചെയ്ത വക്കിലന്മാര്‍ അന്‍പതിനായിരം വരുമത്രെ അതില്‍ മുപ്പതിനായിരം പേര്‍ ഇപ്പോഴും വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ഹിന്ദു പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി
അതിനര്‍ഥം ?
ഗേറ്റിലും ലെറ്റര്‍ഹെഡ്ഡിലും അഡ്വക്കറ്റ് എന്ന് പേര്‍ വെക്കാനുള്ള കടലാസേ ഇവരുടെ കയ്യിലുള്ളൂ എന്നാണുനമ്മുടെ നാട്ടില്‍ രാഷ്ട്രീയം കളിക്കാനും കല്ല്യാണം കഴിക്കാനും ഇത് ധാരാളമാണല്ലോ (പി .എസ് .ശ്രീധരന്‍ പിള്ള, സുരേഷ് കുറുപ്പ് എന്നിങ്ങിനെ വിരലിലെണ്ണാവുന്ന പണി അറിയാവുന്ന വക്കീല്‍ രാഷ്ട്രീയക്കാര്‍
മേല്‍പ്പറഞ്ഞതിന് അപവാദമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ)
അപ്പോള്‍ നമുക്ക് ചെയ്യാവുന്നത്
അടൂത്ത തെരഞ്ഞെടുപ്പിലെങ്കിലും സ്ഥാനാര്‍ഥിയാകാനുള്ള ഒരു യോഗ്യതയായി അവരവരുടെ പ്രൊഫഷനില്‍ (ഇവിടെ വക്കീല്‍ പണിയെപ്പറ്റിയാണു പറയുന്നത് .കാരണം ഒരു ഡോക്ടറയോ എഞ്ചിനീയറെയോ അതുപോലെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആരേയും
നമ്മുടെ സഥാനാര്‍ഥിയായി
കിട്ടില്ലല്ലോ)പ്രാവീണ്യം
തെളിയിച്ചവരായിരിക്കണം എന്നോരു തീരുമാനം ഇലക്ഷന്‍ കമ്മീഷനായിട്ട് എടുക്കാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ നമ്മള്‍ വോട്ടര്‍മാര്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു
വക്കീല്‍ പണി ഒരു ജീവിത മാര്‍ഗ്ഗമാക്കാന്‍ കഷ്ടപ്പെട്ടു പഠിക്കുന്ന വിദ്യാര്‍ഥികളെ പരിഹസിക്കുന്ന ഇടപാടല്ലേ
ലോ അക്കാദമി പോലുള്ള സംവിധാനങ്ങള്‍? മാര്‍ക്കിന്റെ അടിസ്ഥാനത്തിലല്ലാതെ
ശുപാര്‍ശയുടെ ബലത്തില്‍ പ്രവേശനം
നേടുകയും പിന്നീട്
രാഷ്ട്രീയം വയറ്റുപിഴപ്പാക്കുകയും ചെയ്തവരുടെ ഒരു ലിസ്റ്റ് കിട്ടണമെങ്കില്‍ തിരുവനതപുരം ലോ അക്കാദമിയില്‍ അന്വേഷിച്ചാല്‍ മതിയെന്ന് പലരും പറയുന്നു

സംഘടനാപരമായ വിയോജിപ്പുകള്‍ക്കതീതമായി നീതിക്ക് വേണ്ടി ഒറ്റക്കെട്ടായി
പോരാടുന്ന ലോ അക്കാദമി വിദ്യാര്‍ഥികള്‍ക്കെന്റെ ഐക്യദാര്‍ഡ്യം.
കുട്ടികള്‍ ശ്രദ്ധിക്കുക : നിങ്ങളെ
സഹായിക്കാനാണെന്ന് പറഞ്ഞുവരുന്ന രാഷ്ട്രീയ പാര്‍ട്ടികളെ കഴിവതും പടിക്ക് പുറത്ത് നിര്‍ത്തുക
ഇല്ലങ്കില്‍ നിങ്ങള്‍ പടിക്ക് പുറത്താകും”