ആലുവ: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതികളായ പൾസർ സുനിയേയും വിജേഷിനേയും റിമാൻഡ് ചെയ്തു. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലാണ് റിമാൻഡ് ചെയ്തത്. പൊലീസിെൻറ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. കോടതി അവധി ദിനമായതിനാൽ ആലുവ മജിസ്ട്രേറ്റിന്‍റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
ആക്രമണ സാധ്യത മുന്നിൽ കണ്ട് വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിൽ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. മുഖം മറക്കാതെയാണ് പൊലീസ് പൾസർ സുനിയെ കോടതിയിൽ ഹാജരാക്കിയത്.