സ്വാമി അസീമാന്ദയെ കോടതി വെറുതെ വിട്ടു.

07:02 pm 8/3/2017
images (10)

ജയ്പൂർ: ജയ്പൂരിലെ അജ്മീർ ദർഗയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സ്വാമി അസീമാന്ദയെ കോടതി വെറുതെ വിട്ടു. എൻ.െഎ.എ കോടതിയുടെതാണ് വിധി. മറ്റു പ്രതികളായ ഭാവേഷും, ദേവേന്ദ്ര ഗുപ്തയും, സുനിൽ ജോഷിയും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അസീമാന്ദക്കും മറ്റ് ആറു പേർക്കമെതിരെ കൊലക്കുറ്റം, വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. ഇതില്‍ സുനില്‍ ജോഷി മരണമടഞ്ഞു. മറ്റുള്ളവരുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

2011 ലാണ് എൻ.െഎ.എ ഈ കേസിെൻറ അന്വേഷണം ഏറ്റെടുത്തത്. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനാണ് സ്വാമി അസീമാനന്ദയെന്നാണ് മുമ്പ് എന്‍ഐഎ പറഞ്ഞിരുന്നത്. ഇതിനുള്ള തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്പുരിലെ പ്രത്യേക എന്‍ഐഎ കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.

ഹൈദരാബാദിലെ മക്ക മസ്ജിദിൽ ഉണ്ടായ സ്ഫോടനത്തിലും 70 പേരുടെ മരണത്തിന് കാരണമായ സംഝോത എക്സ്പ്രെസ്സ് സ്ഫോടനത്തിലും അസീമാനന്ദ പ്രതിയാണ്.  സംഝോത എക്സ്പ്രെസ്സ് സ്ഫോടനവുമായി ബന്ധപ്പെട്ട് 2010ൽ അസീമാനന്ദയെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു.