07:33 pm 21/3/2017
വാഷിംഗ്ടൺ: ഇത്തവണ എട്ട് മുസ്ലിം രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്ക് പറക്കുന്നവർക്കാണ് പണികിട്ടിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുൾപ്പെടെ പത്തിടങ്ങളില്‍നിന്ന് എത്തുന്ന വിമാനയാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തി. ദുബായ്, അബുദാബി, ജിദ്ദ, റിയാദ്, ദോഹ, കുവൈത്ത് സിറ്റി അടക്കം 10 സ്ഥലങ്ങൾക്കാണ് നിരോധനം ബാധകമാക്കിയിരിക്കുന്നത്.
അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന വിലക്ക് ഒമ്പത് വിമാനക്കമ്പനികളെ ബാധിക്കും. വിലക്ക് മൊബൈലിന് ബാധകമല്ലെങ്കിലും ലാപ് ടോപ്, ഐപാഡ്, കാമറ, കംപ്യൂട്ടര്‍ ഗെയിം, ടാബ് തുടങ്ങിയവ വിമാനത്തില്‍ ഒപ്പമുള്ള ബാഗില്‍ കൊണ്ടുപോകാന്‍ കഴിയില്ല. ചൊവ്വാഴ്ച മുതലാണ് വിലക്ക് നിലവില്‍ വന്നിരിക്കുന്നത്. യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണുകളും അംഗീകൃത മെഡിക്കല്‍ ഉപകരണങ്ങളും കൈയില്‍ കരുതാം.
അമേരിക്കയിലേക്കു പോകുന്നവര്‍ ലാപ്ടോപ്പും ടാബുകളും ചെക്ക്ഡ് ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകണമെന്ന് സൗദി അധികൃതര്‍ അറിയിച്ചതായി റിയാദിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന മുന്നറിപ്പിനെ തുടര്‍ന്നാണു വിലക്കെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇസ്ലാമിക രാജ്യങ്ങള്‍ക്കെതിരേ യാത്രാവിലക്ക് ഏര്‍പ്പെടുത്തി നടപടി വിവാദമായതിനു തൊട്ടുപിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഇലക്ട്രോണിക്ക് വിലക്ക്.

