അജ്മീർ സ്ഫോടനം:രണ്ട് പ്രതികൾക്ക് ജീവപര്യന്തം

01:04 pm 22/3/2017
images (1)
ന്യൂഡൽഹി: അജ്മീർ സ്ഫോടന കേസിൽ രണ്ട് പ്രതികൾക്ക് എൻ .ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളായ ബാവീഷ് പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവർക്കാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ സുനിൽ ജോഷി വിചാരണയ്ക്കിടെ മരിച്ചിരുന്നു.

കേസിലെ പ്രതികളായ സ്വാമി അസീമാന്ദയെയും മറ്റ് രണ്ട് പേരെയും കോടതി നേരത്തെ വെറുതേ വിട്ടിരുന്നു. മൂന്ന് പേരെയാണ് കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2007 ഒക്ടോബർ 11ന് രാജസ്ഥാനിലെ അജ്മീർ ദർഗയിൽ സ്ഫോടനം നടത്തുിയ കേസിലാണ്വിധി. സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.