കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

01:50 0m 19/5/2017 കൊച്ചി: കേരളത്തിന്‍റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചടങ്ങിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ആലുവയിലായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കണമെന്ന് കെഎംആർഎൽ നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു. സർക്കാർ പ്രധാനമന്ത്രിയെ ക്ഷണിച്ചെങ്കിലും തിരക്ക് കാരണം തീയതി അനുവദിച്ചിട്ടില്ല. ഉദ്ഘാടനം അനന്തമായി നീട്ടുകൊണ്ടുപോകേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് 30ന് ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു.

01:49 pm 19/5/2017 തിരുവനന്തപുരം: ശുചീകരണ പ്രവർത്തനത്തിലെ വീഴ്ചകളാണ് ഡെങ്കിപ്പനി വർധിക്കാൻ കാരണമെന്ന് ആരോഗ്യവകുപ്പും ഏകോപനത്തിലെ വീഴ്ചകളെന്ന് തദ്ദേശസ്വയം ഭരണവകുപ്പും പരസ്പരം പഴിചാരുകയാണ്. കേരളത്തിൽ 3,525 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളതായാണ് കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരം ജില്ലയിലാണ്. 2,700 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്.14 പേർ ഡെങ്കിപ്പനി ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്. ശുചീകരണത്തിലെ വീഴ്ചകളാണ് പനി പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ഒരിക്കൽ വന്നവർക്ക് ഡെങ്കിപ്പനി വേഗത്തിൽ പിടിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Read more about സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു.[…]

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന് ഉത്തരവ്.

01;48 pm 19/5/2017 തിരുവനന്തപുരം: കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോഫീ ബോര്‍ഡ് ഓഫീസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ. ഈ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയതെന്നാണ് വിവരം. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്ന കാരണം. ചില കോഫി ഹൗസുകളില്‍ പത്രങ്ങള്‍ വില്‍പന നടത്തിയിരുന്നു. ഇതു നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടു.

എല്ലാ ജില്ലകളിലും എക്സൈസ് ടവർ സ്ഥാപിക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിംഗ്.

07:23 am 19/5/2017 കണ്ണൂർ: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എക്സൈസ് ടവർ സ്ഥാപിക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിംഗ്. നിലവിൽ വയനാട്, തൃശൂർ, പാല ക്കാട് ജില്ലകളിലാണ് ടവറുള്ളത്. കൊല്ലത്ത് ടവറിന്‍റെ നടപടി പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമാൻഡന്‍റ് ഓഫിസ്, നാർകോട്ടിക് സെൽ, സിഐ ഓഫിസ് തു ടങ്ങിയ അഞ്ചോളം ഓഫിസുകൾ ഉൾക്കൊള്ളുന്നതാവും ടവർ.

ശബരിമലയിൽ സ്ത്രീപ്രവേശനം: ഹിന്ദുഐക്യവേദി പി ന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ കെ.പി. ശശികല.

07:19 am 19/5/2017 കോഴിക്കോട്: ശബരിമലയിൽ സ്ത്രീപ്രവേശനം വേണമെന്ന് വിശ്വാസി സമൂഹത്തിൽ നിന്നും ആവശ്യമുയർന്നാൽ ഹിന്ദുഐക്യവേദി പി ന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ കെ.പി. ശശികല. വ്യക്തികളിൽ നിന്നല്ല. വിശ്വാസി സമൂഹത്തിൽ നിന്നാണ് ഇത്തരം ആവശ്യങ്ങൾ ഉയരേണ്ടതെന്നും അവർ പറഞ്ഞു. ഭക്തജനസമൂഹത്തിൽ നിന്നോ ഹിന്ദുസംഘടനകളുടെ ഭാഗത്ത് നിന്നോ ഇത്തരം ആവശ്യം ഉയർന്നാൽ ആചാര്യസഭ വിളിച്ചുകൂട്ടാനും ആചാരത്തിൽ ആവശ്യമായ മാറ്റം വരുത്താനും ഹിന്ദുഐക്യവേദി നേതൃത്വം നൽകും.ഹിന്ദുഐക്യവേദിയ്ക്ക് ശബരിമലയിൽ സ്ത്രീപ്രവേശന വിഷയത്തിൽ മുൻവിധികളൊന്നുമില്ലെന്നും അവർ പറഞ്ഞു.

ഏഴിമല നാവിക അക്കാഡമിയില്‍ ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ നേവൽ ഓഫീസർ ട്രെയിനി മരിച്ചു.

12:11 pm 18/5/2017 പരിയാരം (കണ്ണൂർ): നാവിക അക്കാഡമി അധികൃതര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് വീട്ടുകാർ പോലീസില്‍ പരാതി നല്‍കി. മലപ്പുറം തിരൂര്‍ കാനല്ലൂരിലെ പുത്രക്കാട്ട് ഹൗസില്‍ റിട്ട. നാവികസേന ഉദ്യോഗസ്ഥന്‍ കര്‍ണാടക സ്വദേശി ഗൂഡപ്പയുടേയും തിരൂരിലെ പുഷ്പലതയുടേയും മകന്‍ സൂരജ് (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 7.10 നാണ് സൂരജിനെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് നാവിക അക്കാഡമി അധികൃതര്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്നു പുലര്‍ച്ചെ 3.30 നാണ് മരണം സംഭവിച്ചത്. സൂരജിനെ Read more about ഏഴിമല നാവിക അക്കാഡമിയില്‍ ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ നേവൽ ഓഫീസർ ട്രെയിനി മരിച്ചു.[…]

സുരക്ഷാ നടപടികൾ പാലിക്കാത്ത മാളുകൾക്കെതിരെ നടപടിക്കൊരുങ്ങി

7:33 am 18/5/2017 കൊച്ചി: സുരക്ഷാ നടപടികൾ പാലിക്കാത്ത മാളുകൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം ജില്ലാഭരണകൂടം. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലാത്ത മാളുകൾക്കെതിരെ നടപടിയെടുക്കാൻ എറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ്. വൈ. സഫറുള്ള, മേയർ സൗമിനി ജെയ്നോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇടപ്പള്ളിയിലെ ഒബ്റോൺമാളിലുണ്ടായ വൻ തീപിടിത്തത്തെത്തുടർന്നാണ് നടപടി. സംഭവത്തിൽ മാളിന്‍റെ നാലാംനില പൂർണമായും കത്തി നശിച്ചിരുന്നു.

നിലമ്പൂരും വയനാട്ടിലും ഇന്ന് ഹർത്താൽ

07:29 am 18/5/2017 കൽപറ്റ/ നിലമ്പൂർ: നിലമ്പൂർ-ബത്തേരി-നഞ്ചൻകോട് റെയിൽവേ പാതയോടുള്ള ഇടതുസർക്കാറിെൻറ അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫും എൻ.ഡി.എയും ആഹ്വാനം ചെയ്ത വയനാട് ജില്ല ഹർത്താൽ വ്യാഴാഴ്ച രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെ നടക്കും. നിലമ്പൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പത്രം, പാൽ, ആശുപത്രി, വിവാഹം തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നോട്ട് നിരോധന കാലയളവിൽ ബാങ്കുകൾക്കും എടിഎമ്മുകൾക്കും ക്യൂ നിന്നു മരിച്ചവരുടെ കുടുംബങ്ങൾക്കു രണ്ടു ലക്ഷം രൂപ വീതം.

07:23 am 18/5/2017 തിരുവനന്തപുരം: നോട്ട് നിരോധന കാലയളവിൽ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ ക്യൂ നിന്നു മരിച്ചവരുടെ കുടുംബങ്ങൾക്കു രണ്ടു ലക്ഷം രൂപ വീതം സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാൻ ബാങ്കിനു മുന്നിലും പുതിയ നോട്ടിന് വേണ്ടി എടിഎമ്മിനു മുന്നിലും ക്യൂ നിൽക്കുന്നതിനിടെ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്കു സഹായം ലഭിക്കും. സി ചന്ദ്രശേഖരൻ (കൊല്ലം), കാർത്തികേയൻ (ആലപ്പുഴ), പി.പി. പരീത് (തിരൂർ), കെ.കെ. ഉണ്ണി (കണ്ണൂർ) എന്നിവരാണ് മരിച്ചത്.

മുസ്ലിം വിവാഹമോചന സന്പ്രദായമായ തലാഖിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കോടതി തള്ളി.

07:13 pm 17/5/2017 മലപ്പുറം: മുസ്ലിം വിവാഹമോചന സന്പ്രദായമായ തലാഖിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കോടതി തള്ളി. ഇസ്ലാമിക നിയമപ്രകാരം തലാഖിന് വ്യക്തമായ കാരണം വേണമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. മലപ്പുറം കുടുംബകോടതിയുടേതാണ് നടപടി. തലാഖിന് നിയമസാധുത ആവശ്യപ്പെട്ട് കണ്ണൂർ അഴീക്കോട് സ്വദേശിയായ അലി ഫൈസിയാണ് കോടതിയെ സമീപിച്ചത്. 2012ലാണ് ഫൈസി ഭാര്യയെ തലാഖ് ചൊല്ലിയത്. ഇതിനുശേഷം താൻ ഭാര്യക്കു ജീവനാംശം നൽകുന്നുണ്ടെന്ന് ഫൈസി കോടതിയിൽ വാദിച്ചെങ്കിലും, തലാഖിനു മുന്നോടിയായി പ്രശ്നം പരിഹരിക്കാൻ ഇരുകൂട്ടരുടെയും Read more about മുസ്ലിം വിവാഹമോചന സന്പ്രദായമായ തലാഖിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കോടതി തള്ളി.[…]