ചെറുവിമാനം പോർച്ചുഗലിൽ തകർന്നുവീണ് യാത്രക്കാർ മരിച്ചു.

08:47 am 18/4/2017 ലിസ്ബണ്‍: സ്വിസ് നിർമിത ചെറുവിമാനം പോർച്ചുഗലിൽ തകർന്നുവീണ് യാത്രക്കാർ മരിച്ചു. ലിസ്ബണ്‍ പ്രാന്തത്തിലെ സൂപ്പർമാർക്കറ്റ് വെയർഹൗസിനു മുകളിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. പൈലറ്റും മൂന്നു യാത്രക്കാരും വെയർഹൗസിലെ ഒരു ജീവനക്കാരനുമാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്കു സാരമായി പരിക്കേറ്റു. തകർന്നുവീണയുടൻ വിമാനം പൂർണമായി അഗ്നിക്കിരയായി.

ഇസ്രായേൽ ജയിലിൽ പാലസ്തീൻ തടവുകാർ നിരാഹാര സമരം ആരംഭിച്ചു.

06:51 pm 17/4/2017 ഗാസ:നിയമാനുസരണമായ അവകാശങ്ങൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 1,300 തടവുകാരാണ് സമരം നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച 700 തടവുകാർ സമരം നടത്തുമെന്നു പ്രഖ്യാപിച്ചതായി ജയിൽ മേധാവി പറഞ്ഞു. 6500 പാലസ്തീനികളാണ് ഇസ്രായേലിൽ തടവു ശിക്ഷ അനുഭവിക്കുന്നത്.

പ്രതിശ്രുത വധുവിനെയും വരനെയും വിമാനത്തിൽനിന്ന് ഇറക്കിവിട്ട് .

06:44 pm 17/4/2017 ന്യൂയോർക്ക്: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയുമായി യുണൈറ്റഡ് എയർലൈൻസ് വീണ്ടും വിവാദത്തിൽ. പ്രതിശ്രുത വധുവിനെയും വരനെയും വിമാനത്തിൽനിന്ന് ഇറക്കിവിട്ടാണ് എയർലൈൻസ് ഇക്കുറി പുലിവാൽ പിടിച്ചിരിക്കുന്നത്. ഹ്യൂസ്റ്റണിൽനിന്നു കോസ്റ്റാറിക്കയിലേക്ക് യാത്രതിരിച്ച മൈക്കൽ ഹോൽ, പ്രതിശ്രുത വധു ആംബർ മാക്സ്വെൽ എന്നിവരെയാണ് യുണൈറ്റഡ് എയർലൈൻസ് ജീവനക്കാർ ബലം പ്രയോഗിച്ച് വിമാനത്തിൽനിന്നു പുറത്താക്കിയത്. അനുവാദമില്ലാതെ ഉയർന്ന ക്ലാസിൽ യാത്ര ചെയ്യാൻ ശ്രമിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് കന്പനിയുടെ വാദം. ഇവർ ജീവനക്കാരുടെ നിർദേശം പാലിക്കാൻ വിസമ്മതിക്കുകയും വിമാനത്തിനുള്ളിൽ ബഹളം വയ്ക്കുകയും Read more about പ്രതിശ്രുത വധുവിനെയും വരനെയും വിമാനത്തിൽനിന്ന് ഇറക്കിവിട്ട് .[…]

മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടിക്ക് ജയം.

03:00pm 17/4/2018 മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടിക്ക് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസലിനെക്കാൾ 1,71,023 വോട്ടുകൾ നേടിയാണ് കുഞ്ഞാലിക്കുട്ടിയുടെ ജയം. കുഞ്ഞാലിക്കുട്ടി 5,15,330 വോട്ടുകളും എം.ബി ഫൈസൽ 3,44,307 വോട്ടുകളും നേടി. സ്വന്തം മണ്ഡലമായ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി 40,529 വോട്ടിെൻറ ലീഡ് നേടി. കൊണ്ടാട്ടി –25,904, മഞ്ചേരി -22,843, പെരിന്തൽമണ്ണ 8527, മലപ്പുറം -33,281, മങ്കട -19,262, വള്ളിക്കുന്ന് -20,692 എന്നിങ്ങനെയാണ് മറ്റ് നിയമസഭ മണ്ഡലങ്ങളിലെ ലീഡ്. അതേസമയം Read more about മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടിക്ക് ജയം.[…]

മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.

09:23 am 17/4/2017 തിരൂർ: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി വോട്ടെണ്ണൽ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തുന്നു. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. ഇതിൽ വള്ളികുന്നും കൊണ്ടോട്ടിയിലും തുടക്കത്തിൽ എൽഡിഎഫ് ലീഡ് ചെയ്തെങ്കിലും പിന്നീട് പിന്നോട്ട് പോയി.

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു.

08:55 am 17/4/2017 ശിവഗംഗ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. 80 പേർക്കു പരിക്കേറ്റു. ശിവഗംഗ ജില്ലയിലെ എം പുതൂർ പ്രദേശത്താണ് ജെല്ലിക്കെട്ട് സംഘടിപ്പിച്ചത്. മരിച്ചവരിൽ ഒരാളായ തിരുനാവകരോ കാളയുടെ കൊന്പ് തറഞ്ഞുകയറിയാണ് മരിച്ചത്. ഇയാൾ എൻജിനീയറിംഗ് ബിരുദധാരിയാണ്. പരിക്കേറ്റവർക്കു പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. സാരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഇതിനുപുറമേ ജെല്ലിക്കെട്ടിൽ പങ്കെടുക്കാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്കു പരിക്കേറ്റു. ജേതാക്കളെ പ്രഖ്യാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്കു നയിച്ചത്.

വിമാനതാവളങ്ങളിൽ വിമാനം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷ എജൻസി.

04:11 pm 16/4/2017 മുംബൈ: ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനതാവളങ്ങളിൽ വിമാനം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷ എജൻസികളുടെ മുന്നറിയിപ്പ്. 23 പേരടങ്ങിയ സംഘം വിമാനങ്ങളെ ഹൈജാക്ക് ചെയ്യുമെന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഇമെയിലിലൂടെയാണ്ഇതു സംബന്ധിച്ച് ഭീഷണിസന്ദേശം ലഭിച്ചത്. മൂന്ന് വിമാനതാവളങ്ങളിലെയും സുരക്ഷ വർധിപ്പിച്ചതായി സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ ഒ.പി സിങ് അറിയിച്ചു. കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ മൂന്ന് വിമാനതാവളങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കാര്യങ്ങൾ സി.െഎ.എസ്.എഫിെൻറ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

ഫ്രഞ്ചു പ്രസിഡന്‍റു തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ.

04:08 pm 16/4/2017 പാരീസ്: ഏപ്രിൽ 23മുതൽ നടക്കുന്ന ഫ്രഞ്ചു പ്രസിഡന്‍റു തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. 50,000ലേറെ പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങൾക്കും ഇട നൽകാത്ത തരത്തിലുള്ള സുരക്ഷയാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളതെന്ന് ആഭ്യന്തരമന്ത്രി മത്തിയാസ് ഫെക്കൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പു ദിവസം മാത്രമല്ല ഈ സുരക്ഷയെന്നും സുരക്ഷാ നടപടികൾ ഇതിനോ‌ടകം ആരംഭിച്ചു കഴിഞ്ഞുവെന്നും പറഞ്ഞ ഫെക്കൽ ഫലപ്രഖ്യാപന ദിവസം വരെ ഈ സുരക്ഷ തുടരുമെന്നും കൂട്ടിച്ചേർത്തു. മെയ് 7നാണ് തെരഞ്ഞെടുപ്പു പ്രക്രിയകൾ അവസാനിക്കുന്നത്.

രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ റെയിൽവേ അധികൃതർക്കെതിരെ കേസ്.

04:02 pm 16/4/2017 ലക്നോ: മീററ്റ്-ലക്നോ രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ റെയിൽവേ അധികൃതർക്കെതിരെ കേസ്. റെയിൽവേ പോലീസാണ് കേസെടുത്തത്. ഉദ്യോഗസ്ഥർ ജോലിയിൽ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ സംഭവം അപകടമാണെന്ന് ഭീകരവിരുദ്ധ സ്ക്വാഡ് വ്യക്തമാക്കിയിരുന്നു. റാംപൂരിനടുത്തുവച്ച് ഉണ്ടായ അപകടത്തിൽ 12 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് റെയിൽവേയും ഉത്തർപ്രദേശ് സർക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തേക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ മന്ത്രി സുരേഷ്പ്രഭുവാണ് ഉത്തരവിട്ടത്. വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന ന‌ടപടികളെടുക്കുമെന്ന് പ്രഭു Read more about രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ റെയിൽവേ അധികൃതർക്കെതിരെ കേസ്.[…]

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി.

09:27 am 16/4/2017 സിയൂൾ: ഉത്തരകൊറിയയിലെ തീര നഗരമായ സിൻപോയിലായിരുന്നു പരീക്ഷണം. എന്നാൽ മിസൈൽ പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ഉത്തരകൊറിയൻ രാഷ്ട്രസ്ഥാപകൻ കിം ഇൽ സുംഗിന്‍റെ 105-ാം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗിൽ നടത്തി സൈനിക പരേഡിൽ ആയുധശേഖരം പരസ്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ സമയം പുലർച്ചെ 2.51ന് മിസൈൽ പരീക്ഷണം നടത്തിയത്. സൈനിക പരേഡിൽ രണ്ടു ഭൂഖണ്ഡാന്തര മിസൈലുകൾ ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നു. കിം ഇൽസുംഗ് ജയന്തി പ്രമാണിച്ച് ഉത്തരകൊറിയ ആറാമത്തെ ആണവമിസൈൽ Read more about ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി.[…]