അഫ്ഗാനിസ്ഥാനിൽ സൈനിക ക്യാന്പിന് നേരെ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.

04:33 pm 22/4/2017

കാബുൾ: വടക്കൻ നഗരമായ മസാർ-ഐ-ഷെരീഫിലെ സൈനിക ക്യാന്പിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വേഷത്തിൽ ക്യാന്പിനുള്ള കടന്ന ഭീകരർ തുടരെ നിറയൊഴിക്കുകയായിരുന്നു. അഫ്ഗാൻ സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്. ആക്രമണത്തിൻ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. മരണസഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

പത്തോളം ഭീകരരാണ് സൈനിക വേഷമണിത്ത് ക്യാന്പിനുള്ള കടന്നു കൂടിയത്. ഇവർ സൈനിക വാഹനത്തിലാണ് എത്തിയത് എന്നതും സ്ഥിരീകരിച്ചു. ഗ്രനേഡുകളും തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. സൈനികർ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. വടക്കൻ അഫ്ഗാനിൽ നടത്തിയ ആക്രമണങ്ങളിലൂടെ നിരവധി താലിബാൻ നേതാക്കളെ വധിച്ച സൈന്യത്തിനുള്ള തിരിച്ചടിയാണിതെന്ന് താലിബാൻ വക്താവ് സാബിയുള്ള മുജാഹിദ് പറഞ്ഞു. പടിഞ്ഞാറൻ അഫ്ഗാനിലും സൈന്യവും താലിബാനും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്നുണ്ട്.