അഡ്വ.ബി.എ ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്തും ഏറ്റെടുത്തു

06:23 pm 28/6/2017

കൊച്ചി: വിവാദമായ കേസുകളിൽ പ്രതികൾക്കുവേണ്ടി ഹാജരായി വാർത്തകളിൽ ഇടംനേടുന്ന അഡ്വ.ബി.എ ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്തും ഏറ്റെടുത്തു. യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിക്കുവേണ്ടി ഇനി ആളൂരാവും കോടതിയിൽ ഹാജരാകുക. സുനിയെ റിമാന്‍ഡ് ചെയ്തിരിക്കുന്ന കാക്കനാട് സബ് ജയിലില്‍ എത്തി സുനിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തത്.

തന്‍റെ വക്കാലത്ത് നിലവിലെ അഭിഭാഷകനില്‍നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കി. ഈ അപേക്ഷ ജയില്‍ സൂപ്രണ്ട് വ്യാഴാഴ്ച കോടതിയില്‍ അവതിരിപ്പിക്കും. ഇത് കോടതി അനുവദിക്കുന്നതോടെ സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക ആളൂരായിരിക്കും.

സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദചാമി, ജിഷവധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാം, സോളാര്‍ക്കേസില്‍ സരിത എസ്. നായര്‍ എന്നിവർക്കുവേണ്ടി നേരത്തെ ആളൂർ കോടതിയിൽ ഹാജരായിട്ടുണ്ട്.