ഇരട്ട കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

07:53 pm13/3/2017

– പി.പി. ചെറിയാന്‍
Newsimg1_44701230
ഇല്ലിനോയ്: സെന്റ് ചാള്‍സിലെ ഒരു വീട്ടില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് പിതാവ് ഇരട്ടപെണ്‍കുട്ടികളേയും ഭാര്യയേയും വെടിവച്ചതിന് ശേഷം ആത്മഹത്യ ചെയ്തു. പതിനാറ് വയസ്സുള്ള ബ്രിട്ടിണി, ടിഫിനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാവ് ആശുപത്രിയിലാണ്.

നാല്പത്തിയെട്ടു വയസ്സുള്ള റാണ്ടല്‍ കോഫ് ലാന്റും ഭാര്യ അന്‍ഞ്ചും കോഫ് ലാന്റും വേവ്വേറെ വീടുകളിലായിരുന്നു താമസം. സംഭവം നടന്നതു മാര്‍ച്ച് 10 വെള്ളി വൈകിട്ടാണ്. നാല് പേര്‍ മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

മാര്‍ച്ച് 9 ന് കുടുംബ കലഹം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ശാരീരിക അതിക്രമങ്ങള്‍ നടന്നിട്ടില്ലാത്തതിനാല്‍ ആരേയും അറസ്റ്റു ചെയ്തിരുന്നില്ല. ചാള്‍സ്ടണ്‍ പൊലീസ് പറഞ്ഞു. വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. വീട്ടില്‍ എത്തിയ പൊലീസ് ഇരട്ടക്കുട്ടികളും പിതാവും മരിച്ചു കിടക്കുന്നതായും ഭാര്യക്ക് വെടിയേറ്റതായും കണ്ടെത്തി. 17ാം മത് ജന്മദിനം മാര്‍ച്ച് 13 ന് ആഘോഷിക്കാനിരിക്കെയായിരുന്നു ഇരുവരും പിതാവിനാല്‍ കൊല്ലപ്പെട്ടത്. സെന്റ് ചാള്‍സ് ഈസ്റ്റ് ഹൈസ്കൂള്‍ ജൂനിയേഴ്‌സായിരുന്നു ഇരുവരും.