06:55 pm 26/5/2017
കെയ്റോ: ഇൗജിപ്തിൽ കോപ്റ്റിക് ക്രിസ്ത്യൻ വിശ്വാസികളുമായി സഞ്ചരിച്ച ബസിന് നേരെ ഉണ്ടായ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇൗജിപ്തിലെ ദേശീയ മാധ്യമമാണ് വാർത്ത പുറത്ത് വിട്ടത്.
മിൻയാ പ്രവിശ്യയിലെ സെൻറ് സാമുവൽ മോണാസ്ട്രി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. തലസ്ഥാന നഗരമായ കെയ്റോയിൽ നിന്ന് 220 കിലോ മീറ്റർ അകലെയാണ് മിൻയാ പ്രവിശ്യ.
ഇൗജിപ്തിലെ ന്യൂനപക്ഷ വിഭാഗമാണ് കോപ്റ്റിക് ക്രിസ്ത്യാനികൾ. ഇവർക്കെതിരെ രാജ്യത്ത് മുമ്പും ആക്രമണങ്ങൾ നടന്നിരുന്നു. ഏപ്രിൽ മാസത്തിൽ ഇത്തരത്തിൽ ഇവരുടെ പള്ളികളിലുണ്ടായ ആക്രമണത്തിൽ നിരവധി പേർകൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റാണ് അന്ന് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്.