കാവേരിയിലെ അണക്കെട്ടുകളില്‍ പരിശോധന തുടങ്ങി..

03:28 pm 6/10/2016
download (3)

ദില്ലി: കാവേരി പ്രശ്‌നം പരിഹരിക്കുന്നതിനായി സുപ്രീം കോടതി നിയമിച്ച ഉന്നതതല സാങ്കേതിക സമിതി കാവേരിയിലെ അണക്കെട്ടുകളില്‍ പരിശോധന തുടങ്ങി..
സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലാണെന്ന് കര്‍ണാടകം സമിതിയെ അറിയിച്ചു.. ഇരു സംസ്ഥാനങ്ങളുടെ വാദങ്ങളും കേട്ടതിന് ശേഷം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ ജി.എസ്. ഝാ പറഞ്ഞു.
കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ജി.എസ് ഝായുടെ അദ്ധ്യക്ഷതയില്‍ രാവിലെ വിധാന്‍ സൗധയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടക ജല വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും സംസ്ഥാനം നേടിരുന്ന വരള്‍ച്ച സംബന്ധിച്ച് സമിതിയെ അറിയിച്ചു.
യോഗത്തിന് ശേഷം ഹെലികോപ്റ്ററില്‍ മദ്ദൂറിലെത്തിയ സംഘം കാവേരി നദീതട പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കാവേരി നദിക്ക് കുറുകെയുള്ള കൃഷ്ണരാജ സാഗര്‍ അണക്കെട്ട് ഉള്‍പ്പെടെ സന്ദര്‍ശിക്കുന്ന സംഘം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്, വെള്ളം തുറന്നുവിടുന്നതിന്റെ കണക്ക് എന്നിവ പരിശോധിക്കും. രണ്ട് ദിവസത്തെ കര്‍ണാടക സന്ദര്‍ശത്തിന് ശേഷം തമിഴ്‌നാടിലെ അണക്കെട്ടുകളിലും സമിതി പരിശോധന നടത്തും.
തുടര്‍ന്ന് ഈ മാസം പതിനേഴിന് സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക.