കേരളത്തിൽ കണ്ണൂരും തൃശൂരും പുതിയ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചു.

07:42 am 25/3/2017

download
ന്യൂഡല്‍ഹി: കേരളത്തിൽ കണ്ണൂരും തൃശൂരും പുതിയ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചു. അപേക്ഷാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധനവ് കണക്കിലെടുത്താണ് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചത്. പുതിയ രണ്ട് കേന്ദ്രങ്ങളുൾപ്പെടെ കേരളത്തില്‍ അഞ്ച് പരീക്ഷാകേന്ദ്രങ്ങളാവും ഉണ്ടാവുക. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് സംസ്ഥാനത്തെ മറ്റ് പരീക്ഷാകേന്ദ്രങ്ങള്‍. രാജ്യത്ത് ആകെ 23 നഗരങ്ങളില്‍ കൂടി പുതുതായി നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

പുതിയ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിലവിലെ ഓപ്ഷനുകളില്‍ മാറ്റം വരുത്താനുള്ള സൗകര്യം ഔദ്യോഗിക വെബ്സൈറ്റില്‍ (cbseneet.nic.in ) ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച വരെ അപേക്ഷാര്‍ത്ഥികള്‍ക്ക് ഈ സൗജന്യം പ്രയോജനപ്പെടുത്താം. ഇത്തവണ 11,35,104 വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധനവാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുള്ളത്.