11:02 am 21/10/2016
വാഷിങ്ടൺ: ജയിച്ചാൽ മാത്രം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്ന റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിെൻറ പ്രസ്താവന വിവാദമാവുന്നു. അവസാന സംവാദത്തിൽ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതിരുന്ന ട്രംപ് കഴിഞ്ഞ ദിവസം പാർട്ടി അനുഭാവികളോട് സംസാരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും എന്നാല്‍ നിയമപരമായി ചോദ്യംചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ട്രംപിെൻറ പ്രസ്താവനക്കെതിരെ അമേരിക്കൻ പ്രസിഡൻറ ബറാക് ഒബാമയും ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരിയും രംഗത്തുവന്നു. അപകടകരമായ പ്രസാവനയാണ് ട്രംപ് നടത്തിയതെന്ന് ഒബാമ പ്രതികരിച്ചു. ജനങ്ങളില്‍ തെരഞ്ഞെടുപ്പിെൻറ വിശ്വാസ്യതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത് ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ സഹായംചെയ്യുമെന്ന്ഒബാമ പറഞ്ഞു. ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പ്രസ്താവനയെന്ന് ഹിലരി ക്ലിൻറണും ആരോപിച്ചു.