02:18 on 28/2/2017
കണ്ണൂർ: പേരാവൂർ നീണ്ടുനോക്കിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്ത ഫാദര്‍ റോബിൻ വടക്കുംചേരിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും. പള്ളിവികാരിയും സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിക്കെതിരെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ബലാത്സംഗത്തിന് പുറമെ ബാലലൈംഗികപീഡന നിരോധന നിയമം പോക്സോയും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
കുറ്റകൃത്യം മറയ്ക്കുവാനുള്ള ഗൂഢാലോചന കേസില്‍ നടന്നിട്ടുണ്ടെന്നും, അതിനാല്‍ കൂടുതല്‍പ്പേര്‍ ഇനി കേസില്‍ പ്രതിയാകും എന്നാണ് പോലീസ് പറയുന്നത്. പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടി 2 മാസം മുൻപ് പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പിന്നീട് പൊലീസ് ഇടപെട്ടതും. അതിനാല്‍ തന്നെ സംഭവം ഒളിച്ചുവയ്ക്കാനുള്ള കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇതിന് പുറമേ കൂടുതല്‍ പെണ്‍കുട്ടികള്‍ വൈദികന്‍റെ ഇരായായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സഭക്കുള്ളിലും പുറത്തും ഉന്നത ബന്ധങ്ങളും സ്വാധീനുവുമുള്ള ഇയാൾക്ക് വേണ്ടി, പലഘട്ടങ്ങളിലായി ഒത്തുതീർക്കാൻ ഇടപെടലുകൾ നടന്ന സംഭവം അജ്ഞാത ഫോണ്‍ കോളിലൂടെയാണ് പുറത്ത് വന്നത്. പിന്നീടാണ് ചൈൽഡ് ലൈനും പൊലീസും ഇടപെട്ടത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെയും സഭയ്ക്കുള്ളിൽ അച്ചടക്ക നടപടി ഇയാൾ നേരിട്ടിരുന്നു. വിവരം പുറത്തായതോടെ ഒളിവിൽ പോയ വികാരിയെ മാനന്തവാടി രൂപതി വൈദിക വൃത്തിയില്‍ നീക്കിയിട്ടുണ്ട്.