09:23 pm 31/3/2017
പെരുമ്പാവൂർ: പോഞ്ഞാശേരി നായരുപീടികയിൽ ഒമ്പതു വയസുകാരിയെ ചെറിയച്ചനും സുഹൃത്തും പീഡിപ്പിച്ചെന്നാണ് പരാതി. കുറുപ്പംപടിയിലെ ബാലികാ പീഡനത്തിന്റെ ഞെട്ടൽ മാറുംമുന്പാണ് മറ്റൊരു സമീപപ്രദേശത്തുനിന്ന് മറ്റൊരു പീഡനവാർത്ത പുറത്തുവന്നത്. കഴിഞ്ഞ മൂന്നു വർഷമായി ചെറിയച്ഛൻ പലപ്പോഴായി ബാലികയെ പീഡിപ്പിച്ചിരുന്നു.
ഏതാനും നാൾ മുന്പ് ഇയാൾ വിദേശത്തേക്ക് പോയി. കൂടാതെ അയൽപക്കത്ത് താമസിച്ചിരുന്ന ചെറിയച്ഛന്റെ സുഹൃത്തായ ജോസഫ് എന്നയാളും പീഡിപ്പിച്ചെന്ന് ബാലിക ചൈൽഡ്ലൈൻ പ്രവർത്തകരോട് പറഞ്ഞു. തണ്ടേക്കാട് ഒരു സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ബാലിക. നാട്ടുകാർ അറിയിച്ചതിനെതുടർന്നാണ് ഉച്ചയോടെ ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തത്. ചൈൽഡ്ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.