03:33 pm 14/12/2016

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി നേരിട്ട് അഴിമതി നടത്തിയതിന്റെതെളിവ് തെൻറ കൈവശമുണ്ടെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ അവകാശെപ്പട്ടു. അതുകൊണ്ടാണ് പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത്. ഞാൻ സംസാരിക്കുന്നത് പ്രധാനമന്ത്രി ഭയപ്പെടുന്നു. ഞാൻ സംസാരിച്ചാൽ മോദിയെന്ന ബലൂണിെൻറ കാറ്റു പോകുമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നോട്ട് അസാധുവാക്കലിെൻറ മുഴുവൻ ഉത്തരവാദിത്തവും മോദി ഏറ്റെടുക്കണം. നിബന്ധനകളില്ലാതെ സർക്കാർ ചർച്ചക്ക് തയാറാകണം. നോട്ട് അസാധുവാക്കൽ രാജ്യത്തെ പവാങ്ങൾക്ക് എതിരായ നടപടിയാണ്. മോദി രാജ്യത്തെ തകർത്തുവെന്നും രാഹുൽ പറഞ്ഞു. എല്ലാ പാർട്ടികളും ചർച്ച ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മോദിക്ക് പാർലമെൻറിൽ സംസാരിക്കാൻ താത്പര്യമില്ല. പ്രതിപക്ഷത്തെ പാർലമെൻറിൽ സംസാരിക്കാൻ അനുവദിക്കമെന്നും. അത് തങ്ങളുെട രാഷ്ട്രീയാവകാശമാണെന്നും രാഹുൽ പറഞ്ഞു.
സുദീപ് ബന്ദോപാധ്യായ, സചിൻ പൈലറ്റ് എന്നിവരും വാർത്താ സമ്മേളനത്തിൽ പെങ്കടുത്തു. സർക്കാർ നാളെ ചർച്ചക്ക് തയാറാണെങ്കിൽ തങ്ങളും തയാറാണെന്ന് സുദീപ് ബന്ദോപാധ്യായ പറഞ്ഞു.
എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിയുടെ ശീലമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
