ന്യൂഡൽഹി: ലിബിയയിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ആന്ധ്രാ സ്വദേശിയായ ഡോക്ടറെ രക്ഷപെടുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ആന്ധ്രാപ്രദേശ് കൃഷ്ണാ സ്വദേശിയായ ഡോ. രാമമൂർത്തി കോസനത്തിനെയാണ് രക്ഷപെടുത്തിയത്. ഇദ്ദേഹത്തിന് വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്.
സുഷമ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാമമൂർത്തി ഉടൻതന്നെ വീട്ടിൽ എത്തിച്ചേരുമെന്നും സുഷമ അറിയിച്ചു. 18 മാസങ്ങൾക്കുമുന്നെയാണ് രാമമൂർത്തിയെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ലിബിയയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ആറു പേരെയും മോചിപ്പിക്കാനായതായും മന്ത്രി ട്വിറ്ററിൽ പറഞ്ഞു.