മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

02.15 AM 07-09-2016
Rape_760x400ഇടുക്കി: തൊടുപുഴയിലെ പ്രമുഖ കോളേജിന്റെ ശുചിമുറിയില്‍ വെച്ച് മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റിലായി. ഉണ്ടപ്ലാവ് സ്വദേശി കൊമ്പനാപറമ്പില്‍ നിഷാദാണ് പിടിയിലായത്.
മാതാപിതാക്കള്‍ ഉപേക്ഷിച്ച, മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പത്താംക്ലാസ് തുല്യതാ പരീക്ഷക്കുള്ള ക്ലാസില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴയില്‍ പത്താംക്ലാസ് തുല്യതാ പരീക്ഷക്കുള്ള ക്ലാസില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന പെണ്‍കുട്ടി ബസ് സ്റ്റാന്റിലേക്ക് പോകാന്‍ നിഷാദിന്റെ ഓട്ടോറിക്ഷയില്‍ കയറി. പ്രൈവറ്റ് സ്റ്റാന്റിലേക്ക് പോകാതെ നഗരത്തിലെ പ്രമുഖ കോളേജിന്റെ ക്യാന്പസിലേക്കാണ് നിഷാദ് പോയത്. ഞായറാഴ്ചയായതിനാല്‍ കോളേജില്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കോളേജിന്റെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.
തൊടുപുഴയിലെ അനാഥാലയത്തിലെ അന്തേവാസിയാണ് പെണ്‍കുട്ടി. അനാഥാലയത്തിന്റെ നടത്തിപ്പുകാരോടാണ് താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കാര്യം പെണ്‍കുട്ടി പറയുന്നത്. തുടര്‍ന്ന് തൊടുപുഴ പൊലീസില്‍ പരാതി നല്‍കി. ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നല്‍കിയ സൂചനകളനുസരിച്ചാണ് പ്രതിയെ പിടികൂടിയത്. വിവാഹിതനായ നിഷാദ് രണ്ട് കുട്ടികളുടെ പിതാവുമാണ്.