03:33 PM 19/09/2016
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മന്ത്രി കെ ബാബുവിനെതിരെ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലൻസ് ബാങ്കുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. ബാങ്കുകളിൽ വിജിലൻസ് പരിശോധന നടത്തുേമ്പാൾ ബാബുവിെൻറയും ഭാര്യയുടെയും ബാബുവിന് അടുത്ത് ബന്ധമുള്ളവരുടെയും പേരിലുള്ള ലോക്കറുകൾ കാലിയായിരുന്നു. വിജിലൻസ് പരിശോധനക്ക് ഒരു മാസം മുമ്പ് ലോക്കറുകൾ കാലിയാക്കിയതായാണ് സംശയിക്കുന്നത്. ലോക്കറിലുണ്ടായിരുന്ന വസ്തുക്കൾ മറ്റെവിേടക്കെങ്കിലും മാറ്റിയതായി വിജിലൻസ് സംശയിക്കുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് തൃപ്പൂണിത്തുറ എസ്.ബി. ടി, എസ്.ബി.െഎ ശാഖകളോട് സി.സി. ടി. വി ദൃശ്യങ്ങൾ നൽകാൻ വിജിലൻസ് ആവശ്യപ്പെട്ടത്.
നേരത്തെ ബാബുവിെൻറ വീട്ടിലും ബിനാമിയെന്ന് കരുതുന്നവരുടെ വീടുകളിലും ഭാര്യയുടെയും മക്കളുടെയും ലോക്കറുകളിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.