ബ്രസൽസ്: യൂറോപ്യന്‍ യൂണിയനാണ് ഫേസ്ബുക്കിന് പിഴയിട്ടത്. 2016ല്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്ന അപ്ഡേഷന് കൊണ്ടുവന്നതിനാണ് നടപടി സ്വീകരിച്ചത്.
2014ലാണ് വാട്സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്കിന്റെ നടപടിക്കക് യൂറോപ്യന്‍ യൂണിയന് അംഗീകാരം നല്‍കിയത്. 1900 കോടി ഡോളറിനാണ് ഫേസ്ബുക്ക് വാട്സ്ആപ്പ് ഏറ്റെടുത്തത്. ഏറ്റെടുക്കുന്ന സമയത്ത് ഫെയ്സ്ബുക്ക് അക്കൗണ്ടുകളും വാട്സ്ആപ്പ് അക്കൗണ്ടുകളും ബന്ധിപ്പിക്കില്ലെന്നായിരുന്നു ഫേസ്ബുക്ക് അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ യൂണിയന് അനുമതി നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ വാട്സ്ആപ്പ് വരുത്തിയ മാറ്റം സ്വകാര്യതാനയത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്യൂണിയന് നടപടി സ്വീകരിച്ചിരിക്കുന്നത്. ഏത് കമ്പനിയും യൂണിയന് നിയമങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശമാണ് പിഴയിലൂടെ നല്കുന്നതെന്നാണ്വിഷയം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ നിലപാട്.