വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ട്; തീരുമാനം ഉടനെന്ന് യച്ചൂരി

11.52 AM 07-09-2016
VS_Achuthanandan1_760x400
ന്യൂഡല്‍ഹി: വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തീരുമാനം ഉടനെന്ന് സീതാറാം യെച്ചൂരി. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിനു മുന്‍പ് തീരുമാനമാക്കാനാണ് ശ്രമം.
വിഎസിന്റെ പദവി സംബന്ധിച്ച വിവാദങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനമാണെന്നും യച്ചൂരി പറഞ്ഞു. പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിക്ക് മുന്നോടിയായി സമ!ര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കേരളത്തിലെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ തീരുമാനിക്കുമെന്നും പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
ഭരണപരിഷാക്കരകമ്മിന്‍ അധ്യക്ഷപദവി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനനേതൃത്വവും വി എസും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം പോളിറ്റ് ബ്യുറോ യോഗം ചര്‍ച്ച ചെയ്തു. വി എസിന് പാര്‍ട്ടി പദവി നല്‍കുന്നതിനോട് സംസ്ഥാനഘടകത്തിന് എതിര്‍പ്പുണ്ടെങ്കിലും പ്രശ്‌നം വേഗം പരിഹരിക്കണമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ താല്പര്യം.വി എസിനെതിരെയുള്ള പരാതികളും വിഎസ് ഉന്നയിച്ച പരാതികളും പരിഗണിക്കുന്ന പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. 17ന് തുടങ്ങുന്ന കേന്ദ്രകമ്മിറ്റിക്ക് മുന്നോടിയായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആലോചന
റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ യച്ചൂരി ശ്രമിക്കുമ്പോള്‍ മറ്റ് അംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ താല്പര്യം കുറവാണ്. കൊല്‍ക്കത്ത പ്ലീനത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് കേന്ദ്രകമ്മിറ്റിക്ക് സമര്‍പ്പിക്കാനുള്ള രേഖയും യോഗം തയ്യാറാക്കി.