വൈദികന്‍റെ ബലാത്സംഗത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്തവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

08:20am 4/3/2017

images (1)
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്‍റെ ബലാത്സംഗത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്തവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് കന്യാസ്ത്രീകളും ഒരു ഡോക്ടറുമടക്കം ആറ് പേരെക്കൂടി പൊലീസ് കഴിഞ്ഞദിവസം പ്രതി ചേര്‍ത്തിരുന്നു.
പ്രസവം മറച്ചുവെച്ച ആശുപത്രിക്കും കുഞ്ഞിനെ ഒളിപ്പിച്ച അഗതിമന്ദിരത്തിനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസവവിവരം മറച്ചുവച്ചതിന് പോക്സോ നിയമപ്രകാരം കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിക്കെതിരെയും വൈത്തിരിയിലെ അഗതിമന്ദിരത്തിനെതിരെയുമാണ് കേസ് .സംഭവത്തില്‍ വയനാട് ശിശുക്ഷേമസമിതിയും വീഴ്ച വരുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയിരുന്നു.
വൈദികന്‍റെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ജനിച്ച നവജാതശിശുവിനെ വയനാട്ടിലെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചത് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും തടയാനായുള്ള മുഴുവന്‍ നിയമങ്ങളെയും ലഘിച്ചുകൊണ്ടായിരുന്നു. ഈ നിയമലംഘനത്തിന് സംരക്ഷണം നടത്തിയയ് ചൈല്‍ഡ് വെല്‍ഫയര് കമ്മിറ്റിതന്നെയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രൂപതയിലെ പുരോഹിതനും കന്യസ്ത്രീയുമാണ് കമ്മിറ്റിയിലെ പ്രധാന അംഗങ്ങള്‍.