സരിതയുടെ കത്ത് പുറത്ത്; മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു

06:19p, 3/4/2016

download (2)

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈംഗികമായി പിഡിപ്പിച്ചെന്നു സരിതയുടെ കത്തിലുണ്ട്. ക്ലിഫ് ഹൗസില്‍വച്ചാണു പിഡിപ്പിച്ചതെന്നും സരിത കത്തില്‍പറയുന്നു. കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കങ്ങള്‍ക്കു വഴിവച്ചേക്കാവുന്നതാണു പുതിയ വിവാദം.
2013 മാര്‍ച്ച് 19നാണ് സരിത വിവാദ കത്ത് എഴുതിയത്. 25 പേജുകള്ള ഈ കത്തിനെച്ചൊല്ലി സോളാര്‍ കേസിന്റെ നാള്‍വഴികളിലുടനീളം വന്‍ വിവാദമുണ്ടായിരുന്നു. ഇത് താന്‍ തന്റെ കൈപ്പടയില്‍ എഴുതിയ യഥാര്‍ഥ കത്ത് തന്നെയാണെന്നു സരിത ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കാനാണു കത്ത് എഴുതിയത്. അപമാനം ഭയന്നാണ് ഈ കത്ത് താന്‍ സോളാര്‍ കമ്മിഷനു നല്‍കാതിരുന്നത്.
ഒരു മുന്‍ കേന്ദ്ര മന്ത്രി തന്നെ ബലാത്സംഗം ചെയ്‌തെന്നു കത്തില്‍ സരിത പറയുന്നു. സംസ്ഥാന മന്ത്രിയുടെ വസതിയില്‍വച്ചാണു മുന്‍ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തതെന്നും കത്തില്‍ പറയുന്നുണ്ട്. കേന്ദ്ര മന്ത്രിമാര്‍ക്കു തന്നെ കാഴ്ചവയ്ക്കാന്‍രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചു കത്തില്‍ പറയുന്നു.
മുഖ്യമന്ത്രി തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷ സരിത കത്തിന്റെ പല ഭാഗത്തും പറയുന്നുണ്ട്. എന്നാല്‍ ഇത് ഉണ്ടാവില്ലെന്ന് ഉറപ്പായശേഷമാണ് മുഖ്യമന്ത്രിയടക്കമുള്ളവര്&്വംഷ; തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നു സരിത വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായും കുടുംബവുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആ ബന്ധമാണു മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍വച്ചു ദുരുപയോഗം ചെയ്തത് സരിത പറയുന്നു.