സോളാർ കമീഷൻ ഉമ്മൻചാണ്ടിയെ വീണ്ടും വിസ്തരിക്കും

04: 30 pm 18/08/2016
download (4)
കൊച്ചി: സോളാർ കമീഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വീണ്ടും വിസ്തരിക്കും. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്‍റെ അപേക്ഷയിലാണ് തീരുമാനം. മുൻ മന്ത്രി കെ. ബാബു, യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ, മുൻ ചീഫ് വിപ്പ് പി.സി. ജോർജ്, ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിം രാജ്, മുൻ പേഴ്സണൽ സ്റ്റാഫ് ജിക്കുമോൻ എന്നിവരെയും വിസ്തരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടി ഉൾപ്പെടെ ഉള്ളവർക്കെതിരെ പുതിയ തെളിവുകളും സാക്ഷിമൊഴികളും കമീഷനു മുമ്പിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ ലഭിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കൂടുതൽ വ്യക്തത വരുത്താനാണ് 38 പേരെ വീണ്ടും വിസ്തരിക്കാൻ കമീഷൻ തീരുമാനമെടുത്തത്.

സരിതയുടെ ഫോൺ സന്ദേശങ്ങൾ കമീഷൻ വിശദമായി പരിശോധിച്ചിരുന്നു. ഉമ്മൻചാണ്ടിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി സരിത മൊഴി നൽകിയിരുന്നു. എന്നാൽ, മുമ്പ് വിസ്തരിച്ചപ്പോൾ ഉമ്മൻചാണ്ടി ഇതു നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലും കൂടുതൽ വ്യക്തത വേണമെന്നാണ് കമീഷന്‍റെ വില‍യിരുത്തൽ.