തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരേ കോണ്‍ഗ്രസ് എംപി ശശി തരൂർ രംഗത്ത്. നിയമം കൈയിലെടുക്കുന്നതിനു പകരം പെണ്‍കുട്ടിക്ക് പോലീസിനെ സമീപിക്കാമായിരുന്നു. എല്ലാവരെയും പോലെ എനിക്കും ആ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമ്മുക്ക് വേണ്ടത്. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്നു 54കാരനായ ശ്രീഹരി എന്ന ഹരിസ്വാമിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമത്തിനിടെ പെണ്‍കുട്ടി മുറിച്ചത്. ഏഴ് വർഷമായി ഹരിസ്വാമി തന്നെ പീഡിപ്പാൻ ശ്രമിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച രാത്രി 12.39 നാണ് 54 വയസുകാരനായ സ്വാമിയെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ അവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊണ്ടു വന്നത്.