05:02 PM 15/09/2016
തിരുവനന്തപുരം: സൗമ്യ വധക്കേസിൽ സർക്കാറിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് നിയമ മന്ത്രി എ.കെ ബാലൻ. പ്രോസിക്യൂഷെൻറ ഭാഗത്ത് നിന്ന് വീഴ്ച്ച വരുത്തിയതിന് തെളിവില്ല. കേസുകൾ കഴിഞ്ഞ സർക്കാറിെൻറ തുടർച്ചയാണ്. ട്രെയിനിൽ നിന്ന് തള്ളിയിട്ടതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാക്ഷിയില്ല. വിധിക്കെതിരെ പുന:പരിശോധന ഹരജി നൽകുമെന്നും ഇതിനായി അഡ്വ ജനറലുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എ സുരേഷനെ സുപ്രീംകോടതിയിൽ സഹായിക്കാൻ നിയോഗിച്ചിരുന്നുവെന്നും സുരേഷനെ ബന്ധപ്പെെട്ടങ്കിലും അദ്ദേഹം അതിന് തയാറായില്ലെന്നും മന്ത്രി പറഞ്ഞു.
കൊലപാതകക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സമയത്താണ് നിയമ മന്ത്രി എ.കെ ബാലൻ വിശദീകരണവുമായി രംഗത്ത് വന്നത്. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി നേരത്തെ പ്രോസിക്യൂഷനോട് പറഞ്ഞിരുന്നു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല.