02:49pm 04/08/2016
ഫ്ലോറിഡ: അമേരിക്കൻ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിൻറൺ ഭീകര സംഘടനയായ ഐ എസ് സ്ഥാപകയാണെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ഡെയ്റ്റോണ ബീച്ചിലെ റാലിയിൽ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്.ഐ എസ് സ്ഥാപകയെന്ന നിലയിൽ ഹിലരിക്ക് അവരിൽ നിന്ന് അവാർഡ് ലഭിക്കേണ്ടതാണെന്നും ട്രംപ് പറഞ്ഞു.
ലിബിയയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും ബറാക് ഒബാമയും വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരിയും കൈക്കൊണ്ട വിദേശ നയത്തെയും ട്രംപ് വിമർശിച്ചു. ഹിലരിയെ വിദേശകാര്യ സെക്രട്ടറിയാക്കിയതിൽ ഒബാമ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകാം. അമേരിക്കയുടെ പശ്ചിമേഷ്യൻ ഇടപെടലിൽ തെറ്റുപറ്റി. ഇത് വളർച്ചയെ ത്വരിതപ്പെടുത്താൻ കാരണമായി. നമുക്കൊരു പ്രസിഡെൻറ് ഉണ്ട്. അദ്ദേഹം കഴിവില്ലാത്തവനാണ്. ഒബാമയുടെ നയങ്ങൾമൂലം നാം അപമാനിക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ ഫോക്സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ ഹിലരിയെ പിശാചെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.